യുപിയിൽ സഹപാഠികളെ കൊണ്ട് അധ്യാപിക അടിപ്പിച്ച വിദ്യാർത്ഥിയെ നേരിട്ട് കണ്ട് CPM പ്രതിനിധി സംഘം

Last Updated:

കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ കേരളം തയ്യാറാണെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി

news18
news18
തിരുവനന്തപുരം: ഉത്തർപ്രദേശിൽ അധ്യാപിക അടിപ്പിച്ച ഏഴു വയസുകാരനായ വിദ്യാർത്ഥിയേയും കുടുംബത്തേയും ജോൺ ബ്രിട്ടാസ് എംപിയും പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും അടങ്ങുന്ന സിപിഎം പ്രതിനിധിസംഘം സന്ദർശിച്ചു. ഇരുവരും മുസഫർ നഗറിലെ കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും പിതാവ് ഇർഷാദിനെയും കുടുബാംഗങ്ങളെയും കണ്ടു. ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധി സംഘം ഈ കുടുംബത്തെ സന്ദർശിക്കുന്നത്.
മർദനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ ജേഷ്ഠന്റെയും തുടർപഠനത്തിനുള്ള സഹായം നൽകാമെന്ന നിർദേശം കുടുംബം സ്വീകരിച്ചു. കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം തയ്യാറാണെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു.
കേരളത്തിലെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.
Also Read- യുപിയിൽ അധ്യാപിക സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ തല്ലിച്ച സ്കൂൾ അടച്ചിടും; അംഗീകാരം നഷ്ടപ്പെടാൻ സാധ്യത
സ്കൂളിലെ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞുവെന്ന് പിതാവ് സംഘത്തോട് പറഞ്ഞു. അധ്യാപികയായ തൃപ്തി ത്യാഗിയെ ഭാര്യയോടൊപ്പം രണ്ടു വട്ടം കണ്ടിരുന്നെങ്കിലും താൻ ചെയ്തത് ശരിയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതുകൊണ്ടാണ് മകനെ മറ്റൊരു സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. ഒരാഴ്ച കഴിഞ്ഞ് അഡ്മിഷൻ നൽകാമെന്നാണ് പുതിയ സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്.
advertisement
കുട്ടിക്ക് ഓണത്തിന്റെ സമ്മാനം കൂടി നൽകിയാണ് ബ്രിട്ടാസും സുഭാഷിണി അലിയും മടങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുപിയിൽ സഹപാഠികളെ കൊണ്ട് അധ്യാപിക അടിപ്പിച്ച വിദ്യാർത്ഥിയെ നേരിട്ട് കണ്ട് CPM പ്രതിനിധി സംഘം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement