'ഉറങ്ങാൻ കഴിയുന്നില്ല'; സ്വർണം കട്ടവനെന്ന് വിളിക്കാതിരിക്കാൻ പറ്റുമോ? വി ഡി സതീശനോട് കടകംപള്ളി

Last Updated:

കടകംപള്ളിയുടെ ആവശ്യം പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് ഇക്കാര്യം വി ഡി സതീശനോട് ചോദിച്ച ശേഷമേ പറയാൻ കഴിയൂ എന്ന് അഭിഭാഷകൻ അറിയിച്ചു

കടകംപള്ളി സുരേന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: താൻ സ്വർണം കട്ടെന്ന് ആരോപിക്കാതിരിക്കാൻ കഴിയുമോ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനോട് ചോദിക്കണമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  വി ഡി സതീശനെതിരായ മാനനഷ്ടക്കേസ് കോടതി പരിഗണിച്ചപ്പോഴാണ് കടകംപള്ളിയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചതെന്ന് മാതൃഭൂമിയും മനോരമ ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.ശബരിമല സ്വർണപ്പാളി കവർച്ചാ കേസിൽ ജീവനക്കാരെയോ രാഷ്ട്രീയനേതാക്കളെയോ വിമർശിക്കുന്നതിനു താൻ എതിരല്ലെന്നും തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കരുതെന്നുമായിരുന്നു കടകംപള്ളിയുടെ അപേക്ഷയെന്നാണ് വാർത്ത.
ഇത്തരം ആരോപണം കേട്ടശേഷം സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാൻ കഴിയില്ലെന്നും കടകംപള്ളി പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കടകംപള്ളിയുടെ ആവശ്യം പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് ഇക്കാര്യം വി ഡി സതീശനോട് ചോദിച്ച ശേഷമേ പറയാൻ കഴിയൂ എന്ന് അഭിഭാഷകൻ അറിയിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇവ മാനനഷ്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും വി ഡി സതീശന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു കോടതിയെ ധരിപ്പിച്ചു. തിരുവനന്തപുരം മൂന്നാം സബ്‌ കോടതിയാണ് കേസ് പരിഗണിച്ചത്. വി ഡി സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18ലേക്ക് മാറ്റി.
advertisement
സ്വർണപ്പാളി കവർച്ചാ കേസിൽ വി ഡി സതീശൻ നടത്തിയ ആരോപണം തനിക്കു മാനഹാനി ഉണ്ടാക്കുന്നതാണെന്നും ആരോപണം പിൻവലിക്കുകയും തുടർ ആരോപണം ഉന്നയിക്കാതിരിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ ആവശ്യം. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ 10 ലക്ഷം രൂപ സതീശൻ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉറങ്ങാൻ കഴിയുന്നില്ല'; സ്വർണം കട്ടവനെന്ന് വിളിക്കാതിരിക്കാൻ പറ്റുമോ? വി ഡി സതീശനോട് കടകംപള്ളി
Next Article
advertisement
'സ്വവർഗാനുരാഗം മനോരോഗം, ലെസ്ബിയന്‍സിനെ അംഗീകരിക്കാന്‍ പറ്റില്ല' കെ എം ഷാജി
'സ്വവർഗാനുരാഗം മനോരോഗം, ലെസ്ബിയന്‍സിനെ അംഗീകരിക്കാന്‍ പറ്റില്ല' കെ എം ഷാജി
  • സ്വവര്‍ഗാനുരാഗം മനോരോഗമാണെന്നും ശരിയായ ചികിത്സയാണ് വേണ്ടതെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു

  • ലിംഗപ്രശ്‌നവുമായി ജനിക്കുന്നവര്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ രക്ഷപ്പെടാനാകൂവെന്ന് അദ്ദേഹം പറഞ്ഞു

  • ഗേയും ലെസ്ബിയനും അംഗീകരിക്കാന്‍ പറ്റില്ലെന്നും അത് തന്റെ വ്യക്തിഗത സ്വാതന്ത്ര്യമാണെന്നും ഷാജി പറഞ്ഞു

View All
advertisement