advertisement

രുചി വിസ്മയം തീർക്കാൻ കുടുംബശ്രീ: 35 അയൽക്കൂട്ടം അംഗങ്ങൾക്ക് പ്രീമിയം ഫുഡ് ട്രെയിനിംഗ്

Last Updated:

മേഖലകള്‍ ഏതായാലും കുടുംബശ്രീയുടെ കൈയില്‍ സുരക്ഷിതം. പ്രീമിയം ഫുഡ് ട്രെയിനിങ് ആന്‍ഡ് റെസ്റ്റോറൻ്റ് മാനേജ്‌മെൻ്റ് തൊഴില്‍ പരിശീലനം നേടി 35 കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍.

News18
News18
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചാത്തിൻ്റെയും നേതൃത്വത്തില്‍ 35 കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് പ്രീമിയം ഫുഡ് ട്രെയിനിങ് ആന്‍ഡ് റെസ്റ്റോറൻ്റ് മാനേജ്‌മെൻ്റ് തൊഴില്‍ പരിശീലനം നല്‍കി. ഇന്ത്യന്‍ അറേബ്യന്‍ ഫ്യൂഷന്‍ വിഭവങ്ങളും തനതു നാടന്‍ വിഭവങ്ങളും ഉള്‍ക്കൊള്ളിച്ച് ഏറ്റവും വൃത്തിയിലും സമയബന്ധിതവുമായ സര്‍വീസ് നല്‍കുകയാണ് ലക്ഷ്യം.
പരിശീലനം ലഭിച്ച അംഗങ്ങള്‍ കല്യാശ്ശേരി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ കാറ്ററിംഗ് ഗ്രൂപ്പ് സംരംഭങ്ങള്‍ തുടങ്ങും. സംരംഭം തുടങ്ങുന്നതിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ കുടുംബശ്രീയും ബ്ലോക്ക് പഞ്ചായത്തും നല്‍കും. കേരളമൊട്ടാകെയായി പ്രീമിയം ഹോട്ടലുകളില്‍ ഷെഫ് ആകാനുള്ള അവസരവും പരിശീലനം ലഭിച്ച അംഗങ്ങള്‍ക്ക് ലഭിക്കും. ജോബ് കഫെ സ്‌കില്‍ മാനേജ്‌മെൻ്റ് കം ഇന്‍സ്റ്റിറ്റ്യൂട്ട് കാഞ്ഞങ്ങാട് ആണ് കാറ്ററിംഗ് സര്‍വീസ് ട്രെയിനിങ് നല്‍കിയത്.
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍, ചെറുകുന്ന് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ വി നിര്‍മല, ജോബ് കഫെ ഡയറക്ടര്‍ എ വി രാജേഷ്, മെമ്പര്‍ സെക്രട്ടറി ദിലീപ് പുത്തലത്ത്, ജോബ് കഫെ പരിശീലകന്‍ കെ പ്രസാദ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എന്‍ ഐ സന്ധ്യ, കുടുംബശ്രീ എം ഇ സിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
രുചി വിസ്മയം തീർക്കാൻ കുടുംബശ്രീ: 35 അയൽക്കൂട്ടം അംഗങ്ങൾക്ക് പ്രീമിയം ഫുഡ് ട്രെയിനിംഗ്
Next Article
advertisement
സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ
സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ
  • വിവാഹദിവസം രാജസ്ഥാനിലെ ജോധ്പൂരിൽ സഹോദരിമാരായ ശോഭയും വിമലയും ജീവനൊടുക്കിയതായി റിപ്പോർട്ട്

  • അബോധാവസ്ഥയിൽ കണ്ടെത്തിയതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു

  • സഹോദരിമാർ വിഷം കഴിച്ചെന്നാണ് പ്രാഥമിക നിഗമനം, യഥാർത്ഥ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല

View All
advertisement