'സുരക്ഷിത തീരുമാനം-എപ്പോഴും' ലെവല്‍ ക്രോസിങ് ഡേ വേറിട്ടതായി

Last Updated:

'മികച്ച തീരുമാനങ്ങളെടുക്കാന്‍ ജനങ്ങളെ സഹായിക്കുക' എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിൻ്റെ പ്രമേയം. 'സുരക്ഷിത തീരുമാനം-എപ്പോഴും' എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം.

+
യാത്രക്കാർക്ക്

യാത്രക്കാർക്ക് ബോധവത്കരണം നൽകുന്ന റയിൽവേ ഉദ്യോഗസ്ഥർ 

സുരക്ഷിത യാത്രയ്ക്കായി അവബോധം ലക്ഷ്യമിട്ട് ഇൻ്റര്‍നാഷണല്‍ യൂണിയന്‍ റെയില്‍വേയസ് രാജ്യാന്തര ലെവല്‍ ക്രോസിങ് ഡേ ആചരിച്ചു. ലെവല്‍ ക്രോസിങ് ഡേയോടനുബന്ധിച്ച് റെയില്‍വേ പാലക്കാട് ഡിവിഷന് കീഴില്‍ ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ യാത്രക്കാര്‍ക്ക് ബോധവത്ക്കരണം നല്‍കി.
'മികച്ച തീരുമാനങ്ങളെടുക്കാന്‍ ജനങ്ങളെ സഹായിക്കുക' എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിൻ്റെ പ്രമേയം. 'സുരക്ഷിത തീരുമാനം-എപ്പോഴും' എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം.
ആഗോള റെയില്‍ സമൂഹത്തിൻ്റെ പിന്തുണയോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. ലെവല്‍ ക്രോസിങുകളിലെ അപകടങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. പ്രതിവര്‍ഷം അന്‍പത് രാജ്യങ്ങള്‍ ദിനാചരണത്തിൻ്റെ ഭാഗമാകുന്നു. സുരക്ഷ ചിഹ്നങ്ങള്‍ ശ്രദ്ധിക്കുക, അശ്രദ്ധ ഒഴിവാക്കുക, ട്രെയിനിനെ മറികടക്കാമെന്ന ചിന്ത ഒഴിവാക്കുക, വാഹനങ്ങളെ മറികടക്കാതിരിക്കുക, ഗിയറുകള്‍ മാറ്റാതിരിക്കുക, റെയില്‍പ്പാതകളിലൂടെയുള്ള നടത്തവും ബൈക്കോടിക്കലും ഒഴിവാക്കുക എന്നിങ്ങനെ സുരക്ഷയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണം നടത്തിയത്.
advertisement
തലശ്ശേരി രണ്ടാം ഗേറ്റ്, പുന്നോല്‍, കൊടുവള്ളി, ടെബിള്‍ ഗേറ്റ് എന്നിവിടങ്ങളില്‍ നടന്ന ബോധവത്ക്കരണത്തിന് സബ് ഇന്‍സ്പെടര്‍മാരായ സുനില്‍കുമാര്‍, റെയില്‍വേ ട്രാഫിക് ഇന്‍സ്പെക്ടര്‍ രാജേഷ്, കെ.വി. മനോജ് കുമാര്‍, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'സുരക്ഷിത തീരുമാനം-എപ്പോഴും' ലെവല്‍ ക്രോസിങ് ഡേ വേറിട്ടതായി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement