advertisement

കാസർഗോഡ് ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ട് ചെയ്ത യുവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്ന്; രാസപരിശോധനാ ഫലം പുറത്ത്

Last Updated:

രാസപരിശോധനയിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും എലിവിഷം അകത്തുചെന്നതാണ് മരണകാരണം എന്ന് വ്യക്തമാക്കുന്നു

കാസർഗോഡ്: ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ട് ചെയ്ത പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് രാസപരിശോധനാഫലം. കഴിഞ്ഞ മാസം 7 നാണ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സക്കിടെ അഞ്ജുശ്രീ പാര്‍വ്വതി മരണപ്പെട്ടത്. രാസപരിശോധനയിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും എലിവിഷം അകത്തുചെന്നതാണ് മരണകാരണം എന്ന് വ്യക്തമാക്കുന്നു.
ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നായിരുന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പരിയാരം മെഡ‍ിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
Also Read- കാസർഗോഡ് അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്
തുടര്‍ന്നാണ് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചത്. ഡിസംബര്‍ 31-ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നായിരുന്നു ആരോപണം.
അഞ്ജുശ്രീയുടെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പും മൊബൈൽഫോണും പൊലീസ് കണ്ടെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ട് ചെയ്ത യുവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്ന്; രാസപരിശോധനാ ഫലം പുറത്ത്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement