സിബിഐക്ക് കടിഞ്ഞാണിടാൻ സർക്കാർ; കേസുകള്‍ ഏറ്റെടുക്കാന്‍ നല്‍കിയിരുന്ന പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം

Last Updated:

സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി  സിബിഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല.

തിരുവനന്തപുരം: സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ  നിയന്ത്രണം. സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാൻ നൽകാൻ സിബിഐക്ക് നൽകിയിരുന്ന പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി  സിബിഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. നിലവിലെ കേസുകള്‍ക്ക് ഉത്തരവ് ബാധകമല്ല.
രാഷ്ട്രീയ ലക്ഷ്യത്തോടെ സിബിഐ കേസുകൾ ഏറ്റെടുക്കുന്നെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. സിബിഐക്ക് കടിഞ്ഞാൺ ഇടണമെന്ന ഇടതുമുന്നണി നിർദേശം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ലൈഫ് മിഷനിലെ സിബിഐ ഇടപെടലാണ് ഇത്തരമൊരു തീരുമാനത്തിന് പെട്ടെന്നുള്ള കാരണം.
കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ  കേസെടുത്ത സിബിഐ നടപടി രാഷ്ട്രീയപ്രേരിതം എന്നാണ് വിമർശനം. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളും പശ്ചിമബംഗാളും നേരത്തെ തന്നെ  സിബിഐക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആ മാതൃകയാണ് പിണറായി സർക്കാരും പിന്തുടരുന്നത്.
advertisement
[NEWS]തലച്ചോറിൽ രക്തം കട്ടപിടിച്ചു; ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി[NEWS]
2017 ലാണ് സിബിഐക്ക് സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാനുള്ള പൊതു സമ്മതപത്രം സർക്കാർ നൽകിയത്.  അത് പിൻവലിച്ച് എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കാനാണ്  മന്ത്രിസഭായോഗത്തിൻ്റ തീരുമാനം. ഭാവിയിൽ ഹൈക്കോടതിയുടേയോ സുപ്രീം കോടതിയുടേയോ ഉത്തരവിന്‍റെ അടിസ്ഥാനത്തിലല്ലാതെ സിബിഐക്ക് കേസ് ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി വേണം.‍ നിലവിൽ അന്വേഷിക്കുന്ന ലൈഫും പെരിയയും അടക്കമുള്ള കേസുകള്‍ക്ക് ഇത് ബാധകമല്ല.
advertisement
മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പരിഗണിക്കൂ.‍ നവംബര്‍ 12 മുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താനുള്ള നിർദ്ദേശത്തിനും മന്ത്രിസഭായോഗം അനുമതി നല്‍കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിബിഐക്ക് കടിഞ്ഞാണിടാൻ സർക്കാർ; കേസുകള്‍ ഏറ്റെടുക്കാന്‍ നല്‍കിയിരുന്ന പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement