Kerala Gold Smuggling| സ്വർണ്ണക്കടത്ത് കേസിൽ നാല് പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു

Last Updated:

ഇതോടെ എൻ.ഐ.എ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തു.

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ. നാല് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് അൻവർ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, കോഴിക്കോട് സ്വദേശി സംജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇതോടെ എൻ.ഐ.എ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറത്തും കോഴിക്കോടും പ്രതികളുടെ വീട് ഉൾപ്പടെ ആറ് സ്ഥലത്ത് എൻ.ഐ.എ.റെയ്ഡ് നടത്തി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.
നേരത്തെ അറസ്റ്റ് ചെയ്ത എ.എം.ജലാൽ, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പി.ടി.എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അൻവർ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, സംജു എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരാണ് രാജ്യത്തേക്ക് സ്വർണ്ണം കടത്താൻ പണം നൽകിയതെന്ന് എൻ.ഐ.എ. വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.
advertisement
ഇപ്പോൾ വിദേശത്ത് കഴിയുന്ന ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 21 പ്രാവശ്യം ഇവർ സ്വർണം കടത്തിയെന്നാണ് എൻ.ഐ.എ.യുടെ നിഗമനം. അവസാന രണ്ട് പ്രാവശ്യം മാത്രമാണ് ഫൈസൽ ഫരിദ് സ്വന്തം മേൽവിലാസത്തിൽ നിന്ന് സ്വർണ്ണം അയച്ചത്.
ഇവർ അറസ്റ്റിലാകുന്നതോടെ സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതൽ സൂചനകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇവരെ കസ്റ്റഡിയിൽ എടുക്കാനായി എൻ.ഐ.എ. സംഘം ഇപ്പോൾ ദുബൈയിൽ എത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling| സ്വർണ്ണക്കടത്ത് കേസിൽ നാല് പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു
Next Article
advertisement
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement