advertisement

വിഴിഞ്ഞം തുറമുഖത്തിന്‍റെ പേര് മാറ്റി സര്‍ക്കാര്‍; സെപ്തംബറില്‍ ആദ്യ കപ്പലെത്തിക്കാന്‍ തീരുമാനം

Last Updated:

നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ അദാനി പോർട്ട് എന്ന പേരിലാണ് വിഴിഞ്ഞം തുറമുഖം അറിയപ്പെട്ടത്.

തിരുവനന്തപുരം: വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖം ഇനി മുതല്‍ വിഴിഞ്ഞം ഇന്‍ര്‍നാഷണല്‍ സീപോര്‍ട്ട് (PPP Venture of Government of Kerala & Adani Vizhinjam Port Pvt Ltd എന്ന നാമത്തില്‍ അറിയപ്പെടും. തുറമുഖ മന്ത്രിയുടെ പദ്ധതി അവലോകന യോഗത്തില്‍ എടുത്ത തീരുമാനമാണ് സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയിട്ടുള്ളത്.
കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് കേരളസര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മ്മാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂര്‍ണ്ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിക്കുന്നത്.
പദ്ധതി ചിലവിന്റെ 5246 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് ചിലവഴിക്കുന്നത്. സെപ്തംബറില്‍ ആദ്യകപ്പലെത്തിച്ച് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ തീരുമാനം.
advertisement
ഇതിലൂടെ രാജ്യാന്തര തലത്തില്‍ വിഴിഞ്ഞത്തെ ഒരു സര്‍വ്വദേശീയ ബ്രാന്റായി അവതരിപ്പിക്കാന്‍ കഴിയും, തുറമുഖത്തിന്‍റെ പുതിയ ലോഗോയും ഉടന്‍ രൂപകല്‍പ്പന ചെയ്യും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം തുറമുഖത്തിന്‍റെ പേര് മാറ്റി സര്‍ക്കാര്‍; സെപ്തംബറില്‍ ആദ്യ കപ്പലെത്തിക്കാന്‍ തീരുമാനം
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement