advertisement

എട്ട് ബില്ലുകൾ അനുമതി കാത്ത് കിടക്കുന്നു; ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

Last Updated:

ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി

news18
news18
തിരുവനന്തപുരം: എട്ട് ബില്ലുകൾ ഗവർണർക്ക് മുന്നിൽ അനുമതി കാത്ത് കിടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നത് അല്ല ഇത്. ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഇതിനായി മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടും. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുക.
Also Read- കരുവന്നൂരിൽ ഇഡി രാഷ്ട്രീയ വേട്ടയ്ക്ക് ശ്രമിക്കുന്നു; അറസ്റ്റ് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചെന്ന് സംശയം: മുഖ്യമന്ത്രി
എട്ട് ബില്ലുകളാണ് ഗവർണർ ഒപ്പിടാതെയുള്ളത്. ഇതിൽ മൂന്ന് ബില്ലുകൾ ഒരു വർഷവും പത്ത് മാസവും കടന്നു. മൂന്നെണ്ണം ഒരു വർഷത്തിലേറെയായി. ഒരു വർഷമാകാത്ത രണ്ട് ബില്ലുകളും ഉണ്ട്
advertisement
എല്ലാം ഗവർണറുടെ കൈയ്യിൽ ഭദ്രം. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളിൽ ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം വിശദീകരണം നൽകിയതാണ്. എന്നിട്ടും തീരുമാനമായില്ല.
Also Read- ‘ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണം’ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി
ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ്. നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനില്ല. പൊതുജനാരോഗ്യ ബില്ലിലും ഗവർണർ ഒപ്പിട്ടിട്ടില്ല. വൈസ് ചാൻസലർ നിയമനമടക്കം സ്തംഭനാവസ്ഥയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എട്ട് ബില്ലുകൾ അനുമതി കാത്ത് കിടക്കുന്നു; ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
അഞ്ചാം ക്ലാസിലെ പീഡനം MBBS വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം; അധ്യാപകന് 18 വർഷം കഠിന തടവ്
അഞ്ചാം ക്ലാസിലെ പീഡനം MBBS വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം; അധ്യാപകന് 18 വർഷം കഠിന തടവ്
  • 2013-14ൽ അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച കേസിൽ 18 വർഷം തടവ്

  • പീഡനത്തെ തുടർന്ന് കുട്ടിക്ക് ഒരു വർഷം പഠനം നഷ്ടപ്പെട്ടു, മാനസികാവസ്ഥയും ദൈർഘ്യമായി ബാധിച്ചു

  • 2024ൽ എംബിബിഎസ് പഠനത്തിനിടെ ഡോക്ടറുടെ സഹായത്തോടെ വിവരം പുറത്ത് പറഞ്ഞതോടെ കേസ് രജിസ്റ്റർ ചെയ്തു

View All
advertisement