എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന് അനുകൂല വികാരമാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചു. കുടുംബ യോഗങ്ങളിൽ പങ്കെടുത്തപ്പോൾ സംസ്ഥാന സർക്കാരിനെതിരെ ഒരു പ്രതിഷേധവും വന്നില്ല. ഇതൊരു ട്രെൻഡ് ആയി കാണുന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. അവർക്ക് ഓരോ തിരഞ്ഞെടുപ്പിലും എങ്ങാനെ വോട്ട് ചെയ്യണമെന്ന് അറിയാം. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അവർ ചെവി കൊടുക്കില്ല. കോഴിക്കോട് ജില്ലയിൽ ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്തുകളിൽ സീറ്റ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ കോഴിക്കോട് വെസ്റ്റ് ഹിൽ സെൻ്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂളിൽ വോട്ടു ചെയ്തു. യുഡിഎഫ് തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്നും ഇത്തവണ കോർപറേഷൻ പിടിച്ചെടുക്കുമെന്നും കേന്ദ്ര കേരള സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധ തരംഗം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാകും. ശബരിമല സ്വർണക്കൊള്ളക്കാർക്കും ജാതി മത ശക്തികളുമായി ചേർന്ന് വോട്ടുപിടിക്കുന്നവർക്കും എതിരെ ശക്തമായ ജനവിധിയുണ്ടാകും. ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിൽ അവസാനിപ്പിക്കുകയാണ്. ഉന്നതർക്കെതിരെ അന്വേഷണമില്ല. വോട്ടർമാർക്ക് വലിയ അമർഷമുണ്ട്. യുഡിഎഫ് ഭരണകാലത്തും ദേവസ്വം കൊള്ള നടന്നു- കെ സുരേന്ദ്രൻ പറഞ്ഞു
ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വോട്ട് രേഖപ്പെടുത്തി. ഗവ. പൂനൂർ എംയുപി സ്കൂളിലെ ഉണ്ണികുളം പഞ്ചായത്ത് 9 ആം വാർഡ് പോളിംഗ് സ്റ്റേഷൻ നമ്പർ 1ലാണ് അദ്ദേഹം വോട്ട് ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ജൂനിയർ ബേസിക് സ്കൂളിൽ വോട്ടു ചെയ്തു. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പറഞ്ഞു.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പ് രണ്ടേകാൽ മണിക്കൂർ പിന്നിടുമ്പോൾ പോളിങ് ശതമാനം 14 ശതമാനം പിന്നിട്ടു. ഏറ്റവും കൂടുതൽ മലപ്പുറത്തും (14.56%) ഏറ്റവും കുറവ് കണ്ണൂരുമാണ് (13.51%). തൃശൂർ 14.26 %, പാലക്കാട് 14.25%, കോഴിക്കോട് 13.88%, വയനാട് 14.26 %, കാസർഗോഡ് 13.84% എന്നിങ്ങനെയാണ് പോളിങ്



