വാണിജ്യാടിസ്ഥാനത്തിൽ താമരക്കൃഷിക്ക്  നെടുമ്പാശ്ശേരിയിൽ തുടക്കം

Last Updated:

സൗന്ദര്യവർദ്ധക വസ്തുവായും ഭക്ഷ്യവസ്തുവായും ഇന്ന് താമരയുടെ പൂവുകളും തണ്ടും വിത്തുമെല്ലാം ഉപയോഗിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാൽ താമരക്കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കും.

താമരകൃഷിയുടെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിച്ചു.
താമരകൃഷിയുടെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിച്ചു.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ മധുരപ്പുറം - മള്ളുശ്ശേരി - പറമ്പുശ്ശേരി - മാഞ്ഞാലിത്തോട് പാടശേഖരത്തിൽ ആരംഭിച്ച താമരകൃഷിയുടെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ വിപുലമായ സാധ്യതകളാണ് താമര കൃഷിക്ക് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകളാണ് താമര കൃഷി കർഷകർക്ക് നൽകുന്നത്. ക്ഷേത്രാവശ്യങ്ങൾക്ക് പുറമേ സൗന്ദര്യവർദ്ധക വസ്തുവായും ഭക്ഷ്യവസ്തുവായും ഇന്ന് താമരയുടെ പൂവുകളും തണ്ടും വിത്തുമെല്ലാം ഉപയോഗിക്കുന്നുണ്ട്. താമരയുടെ വൈവിധ്യമാർന്ന ഉപയോഗങ്ങളെക്കുറിച്ച് കാർഷിക സർവ്വകലാശാല നടത്തിയിട്ടുള്ള പഠനങ്ങൾ പുസ്തകരൂപത്തിൽ ലഭ്യമാണെന്നും കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാൽ താമരക്കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, ബ്ലോക്ക് പ്രസിഡൻ്റ് ടി വി പ്രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ വി സുനിൽ, വൈസ് പ്രസിഡൻ്റ് ശോഭ ഭരതൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോമി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആൻ്റണി കയ്യാല, ബിജി സുരേഷ്, ജെസ്സി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി കുഞ്ഞുമോൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ മാർട്ടിൻ സി ഓ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
വാണിജ്യാടിസ്ഥാനത്തിൽ താമരക്കൃഷിക്ക്  നെടുമ്പാശ്ശേരിയിൽ തുടക്കം
Next Article
advertisement
News18 Exclusive | 'ശരിയായ സമയത്ത് ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും': ആണവ പരീക്ഷണത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ്
News18 Exclusive | 'ശരിയായ സമയത്ത് ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും': ആണവ പരീക്ഷണത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ്
  • രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതെന്ന് രാജ്‌നാഥ്.

  • ഇന്ത്യയെ മറ്റൊരു രാജ്യവും നിർബന്ധിക്കുകയോ സമ്മർദ്ദത്തിലാക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധ മന്ത്രി

  • ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത നയം പ്രതിരോധ മന്ത്രി ആവർത്തിച്ചു

View All
advertisement