advertisement

മാലിന്യക്കൂമ്പാരത്തിൽ ഇനി ഹാപ്പിനസ്: അങ്കമാലി മുല്ലശ്ശേരിയിൽ പുതിയ പാർക്ക് നിർമ്മാണം തുടങ്ങി

Last Updated:

മുല്ലശ്ശേരി ഹാപ്പിനസ് പാർക്കിൻ്റെ നിർമ്മാണ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി. നിർവഹിച്ചു.

മുല്ലശ്ശേരി ഹാപ്പിനസ് പാർക്കിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് ബെന്നി ബഹനാൻ എംപി
മുല്ലശ്ശേരി ഹാപ്പിനസ് പാർക്കിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് ബെന്നി ബഹനാൻ എംപി
അങ്കമാലി നഗരസഭയിൽ മുല്ലശ്ശേരി ഏഴാം വാർഡിൽ വർഷങ്ങളായി മാലിന്യ കൂമ്പാരമായി കിടന്നിരുന്ന അക്വാഡക്ടിൻ്റെ പരിസരത്താണ് പുതിയ ഹാപ്പിനസ് പാർക്കിൻ്റെ നിർമാണം. മാലിന്യനിർമാർജനത്തിന് ഒട്ടനവധി പ്രവർത്തികൾ കൊണ്ടു വന്നെങ്കിലും വിജയകരമായിരുന്നില്ല. അതിൻ്റെ അടിസ്ഥാനത്തിൽ കൗൺ സിലർ പോൾ ജോവർ കെ. പി. യുടെ നേതൃത്വത്തിൽ ഐഐപി ഇറിഗേഷൻ്റെ കൈവശമുണ്ടായിരുന്ന സ്ഥലം NOC ലഭ്യമാക്കി, 35 ലക്ഷം രൂപയോളം മുതൽ മുടക്കിയാണ് ഹാപ്പിനസ് പാർക്ക് നിർമ്മിക്കുന്നത്.
മുല്ലശ്ശേരി ഹാപ്പിനസ് പാർക്കിൻ്റെ നിർമ്മാണ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി. നിർവഹിച്ചു. അങ്കമാലി നഗരസഭ ചെയർപേഴ്സ‌ൺ അഡ്വ. ഷിയോപോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്കമാലി എംഎൽഎ റോജി എം. ജോൺ മുഖ്യാതിഥിയായി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോൾ ജോവർ കെ പി സ്വാഗതം അറിയിച്ചു. മുൻ ചെയർമാൻ മാത്യു തോമസ്, മുൻ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ, മുൻ കൗൺസിലർ കെ എസ് ഷാജി എന്നിവർ ആശംസകൾ നൽകി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മാലിന്യക്കൂമ്പാരത്തിൽ ഇനി ഹാപ്പിനസ്: അങ്കമാലി മുല്ലശ്ശേരിയിൽ പുതിയ പാർക്ക് നിർമ്മാണം തുടങ്ങി
Next Article
advertisement
'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM
'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM
  • കേരള തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അഴിമതികൾ ചൂണ്ടിക്കാട്ടി സിപിഎം വെബ്സൈറ്റ് ആരംഭിച്ചു

  • ഇരുണ്ടകാലം ഡോട്ട് കോം വെബ്സൈറ്റിൽ യുഡിഎഫ് മന്ത്രിമാരുടെ അഴിമതി ആരോപണങ്ങളുടെ വീഡിയോകൾ ഉൾപ്പെടുത്തി.

  • യുഡിഎഫ് ഭരണം തിരിച്ചുവരരുതെന്ന് ഓർമ്മിപ്പിക്കാൻ സോഷ്യൽ മീഡിയ ക്യാമ്പയിനും വെബ്സൈറ്റും ഉപയോഗിച്ച് സിപിഎം.

View All
advertisement