നൂറ്റിയമ്പതിലധികം നന്ദികേശന്മാരുമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം

Last Updated:

ഓണാട്ട് കരക്കാരുടെ ഇരുപത്തിയെട്ടാം ഓണാഘോഷ തിമിർപ്പാണ് കേട്ടുത്സവം.

ഓച്ചിറ കേട്ടുത്സവം
ഓച്ചിറ കേട്ടുത്സവം
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം ഭക്തിനിർഭരമായി. അൻപത്തി രണ്ട് കരകളിൽ നിന്നായി നൂറ്റിയമ്പതിലധികം നന്ദികേശന്മാരാണ് ഊരു ചുറ്റി എത്തിയത്. ഉത്സവം കണ്ടു തൊഴാൻ വലിയ ഭക്തജനത്തിരക് ആയിരുന്നു.
ഓണാട്ട് കരക്കാരുടെ ഇരുപത്തിയെട്ടാം ഓണാഘോഷ തിമിർപ്പാണ് കേട്ടുത്സവം. രാവിലെ മുതൽ നന്ദികേശ രൂപങ്ങളുമായി ഓരോ കരക്കാരും ഊരു ചുറ്റാനിറങ്ങും. ഞക്കനാൽ പടിഞ്ഞാറേക്കരയുടെ 72 അടി ഉയരമുള്ള കാലഭൈരവനാണ് ഏറ്റവും വലിപ്പമുള്ള നന്ദികേശൻ. വലിപ്പത്തിൽ രണ്ടാമൻ ഓണാട്ട് കതിരവനാണ്.
വൈകിട്ടോടെ പടനിലത്തിൽ ചെറുതും വലുതുമായ നന്ദികേശന്മാർ അണിനിരന്നു. ഇത് കാണാൻ ഭക്തജന സഹസ്രങ്ങളാണ് ഓച്ചിറയിലേക്ക് ഒഴുകി എത്തിയത്. വലിയ കാളകൾക്ക് ഇടയിൽ നല്ല ഭംഗിയേറിയ കുട്ടിക്കാളകളും ശ്രദ്ധേയമായി. ഏറെ നാളത്തെ കരക്കാരുടെ പ്രയത്നമാണ് ഓരോ നന്ദികേശ രൂപങ്ങളും.
advertisement
സ്ത്രീകളും യുവാക്കളും കുട്ടികളുമെല്ലാം കാളകെട്ടിന് നേതൃത്വം നൽകി. ഓണാട്ടുകരക്കാരുടെ കാർഷിക സമൃദ്ധിയുടെ ഉത്സവമാണ് പ്രശസ്തമായ കാളകെട്ട് മഹോത്സവം.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
നൂറ്റിയമ്പതിലധികം നന്ദികേശന്മാരുമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം
Next Article
advertisement
കാറിൻ്റെയും മോട്ടോര്‍ സൈക്കിളിൻ്റെയും തൂക്കം താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി; ഇങ്ങനെയുണ്ടോ മണ്ടത്തരമെന്ന് ബിജെപി
കാറിൻ്റെയും മോട്ടോര്‍ സൈക്കിളിൻ്റെയും തൂക്കം താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി; ഇങ്ങനെയുണ്ടോ മണ്ടത്തരമെന്ന് ബിജെപി
  • രാഹുല്‍ ഗാന്ധിയുടെ ബൈക്കും കാറും താരതമ്യം ചെയ്ത പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

  • മോട്ടോര്‍ സൈക്കിളിനേക്കാള്‍ കാറിന് കൂടുതല്‍ ഭാരം ആവശ്യമായതിന്റെ കാരണം രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

  • രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി, അദ്ദേഹത്തിന്റെ വാദം മണ്ടത്തരമാണെന്ന് പരിഹസിച്ചു.

View All
advertisement