നൂറ്റിയമ്പതിലധികം നന്ദികേശന്മാരുമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം

Last Updated:

ഓണാട്ട് കരക്കാരുടെ ഇരുപത്തിയെട്ടാം ഓണാഘോഷ തിമിർപ്പാണ് കേട്ടുത്സവം.

ഓച്ചിറ കേട്ടുത്സവം
ഓച്ചിറ കേട്ടുത്സവം
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം ഭക്തിനിർഭരമായി. അൻപത്തി രണ്ട് കരകളിൽ നിന്നായി നൂറ്റിയമ്പതിലധികം നന്ദികേശന്മാരാണ് ഊരു ചുറ്റി എത്തിയത്. ഉത്സവം കണ്ടു തൊഴാൻ വലിയ ഭക്തജനത്തിരക് ആയിരുന്നു.
ഓണാട്ട് കരക്കാരുടെ ഇരുപത്തിയെട്ടാം ഓണാഘോഷ തിമിർപ്പാണ് കേട്ടുത്സവം. രാവിലെ മുതൽ നന്ദികേശ രൂപങ്ങളുമായി ഓരോ കരക്കാരും ഊരു ചുറ്റാനിറങ്ങും. ഞക്കനാൽ പടിഞ്ഞാറേക്കരയുടെ 72 അടി ഉയരമുള്ള കാലഭൈരവനാണ് ഏറ്റവും വലിപ്പമുള്ള നന്ദികേശൻ. വലിപ്പത്തിൽ രണ്ടാമൻ ഓണാട്ട് കതിരവനാണ്.
വൈകിട്ടോടെ പടനിലത്തിൽ ചെറുതും വലുതുമായ നന്ദികേശന്മാർ അണിനിരന്നു. ഇത് കാണാൻ ഭക്തജന സഹസ്രങ്ങളാണ് ഓച്ചിറയിലേക്ക് ഒഴുകി എത്തിയത്. വലിയ കാളകൾക്ക് ഇടയിൽ നല്ല ഭംഗിയേറിയ കുട്ടിക്കാളകളും ശ്രദ്ധേയമായി. ഏറെ നാളത്തെ കരക്കാരുടെ പ്രയത്നമാണ് ഓരോ നന്ദികേശ രൂപങ്ങളും.
advertisement
സ്ത്രീകളും യുവാക്കളും കുട്ടികളുമെല്ലാം കാളകെട്ടിന് നേതൃത്വം നൽകി. ഓണാട്ടുകരക്കാരുടെ കാർഷിക സമൃദ്ധിയുടെ ഉത്സവമാണ് പ്രശസ്തമായ കാളകെട്ട് മഹോത്സവം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
നൂറ്റിയമ്പതിലധികം നന്ദികേശന്മാരുമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം
Next Article
advertisement
ഗ്രീൻലാൻഡ് പിടിച്ചടക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
ഗ്രീൻലാൻഡ് പിടിച്ചടക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • ഗ്രീൻലാൻഡ് ഏറ്റെടുക്കൽ എതിർക്കുന്ന രാജ്യങ്ങൾക്ക് വ്യാപാര നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണി ഉന്നയിച്ചു

  • ഡെന്മാർക്കും ഗ്രീൻലാൻഡിനും യൂറോപ്യൻ നാറ്റോ അംഗരാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ട്

  • ഗ്രീൻലാൻഡ് വിഷയത്തിൽ ചർച്ചയ്ക്കായി ഡെന്മാർക്ക്, ഗ്രീൻലാൻഡ്, യുഎസ് ചേർന്ന് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു

View All
advertisement