കുടുംബശ്രീയുടെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ ഉദ്ഘാടനം നിർവഹിച്ച് യു. പ്രതിഭ എം എൽ എ

Last Updated:

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക, ഇരകളായവർക്ക് അടിയന്തര മാനസിക പിന്തുണയും നിയമാവബോധവും നൽകുക, അവരെ സമൂഹത്തിൽ പ്രതികരണ ശേഷിയുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിയ്ക്കുന്നത്.

Snehitha extension centre 
Snehitha extension centre 
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കുടുംബശ്രീ മിഷനും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'സ്നേഹിത' പോലീസ് സ്റ്റേഷൻ എക്‌സ്‌റ്റൻഷൻ സെൻ്റർ കായകുളം പോലീസ് സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. യു പ്രതിഭ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
എന്താണ് 'സ്നേഹിത' പോലീസ് സ്റ്റേഷൻ എക്‌സ്‌റ്റൻഷൻ സെൻററുകൾ?
പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനെത്തുന്നവർക്ക് മാനസിക പിന്തുണയും കൗൺസിലിങ് സേവനങ്ങളും നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക, ഇരകളായവർക്ക് അടിയന്തര മാനസിക പിന്തുണയും നിയമാവബോധവും നൽകുക, അവരെ സമൂഹത്തിൽ പ്രതികരണ ശേഷിയുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിയ്ക്കുന്നത്. കുടുംബശ്രീ ജെൻഡർ ടീം അംഗങ്ങളായ കമ്മ്യൂണിറ്റി കൗൺസിലർമാരാണ് സേവനം നൽകുന്നത്. തീവ്രമായ മാനസിക സമ്മർദ്ദം നേരിടുന്നവർക്കായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ റെഫറൽ സേവനവും ലഭ്യമാക്കും. റഫറൽ സംവിധാനം വഴിയുള്ള വിദഗ്ധ ചികിത്സയും സെൻ്ററുകളിൽ ലഭ്യമാക്കും. സെൻ്ററുകളിൽ കൗൺസിലിങ് റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.പദ്ധതിയുടെ ഏകോപനത്തിനായി സംസ്ഥാന, ജില്ലാ തലങ്ങളിൽ കോർ കമ്മിറ്റി രൂപീകരിക്കും. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. പ്രത്യേക കേസുകളിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദേശപ്രകാരം സെൻ്റർ പ്രവർത്തകർ ഫീൽഡ് തല പ്രവർത്തനങ്ങളിലും ഏർപ്പെടും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കുടുംബശ്രീയുടെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ ഉദ്ഘാടനം നിർവഹിച്ച് യു. പ്രതിഭ എം എൽ എ
Next Article
advertisement
പതിവ് തെറ്റിക്കാതെ കേരളം; ക്രിസ്മസിന് 332 കോടി രൂപയുടെ റെക്കോർഡ് മദ്യവില്പന
പതിവ് തെറ്റിക്കാതെ കേരളം; ക്രിസ്മസിന് 332 കോടി രൂപയുടെ റെക്കോർഡ് മദ്യവില്പന
  • ക്രിസ്മസ് സീസണിൽ കേരളത്തിൽ 332 കോടി രൂപയുടെ റെക്കോർഡ് മദ്യവില്പന നടന്നതായി ബെവ്കോ അറിയിച്ചു.

  • കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 53.08 കോടി രൂപയുടെ വർദ്ധനവാണ് മദ്യവിൽപനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

  • ഡിസംബർ 24-ന് മാത്രം 114.45 കോടി രൂപയുടെ മദ്യവിൽപനയുണ്ടായതായും ബെവ്കോ കണക്കുകൾ വ്യക്തമാക്കുന്നു.

View All
advertisement