ഹരിതചട്ടം കർശനമാക്കി കോഴിക്കോട്: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് 550 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു

Last Updated:

പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്‌തുക്കൾ കോർപറേഷന് കൈമാറി.

News18
News18
കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം കർശനമാക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സസ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധന തുടരുന്നു. വൻകിട പ്രിൻ്റിങ് മറ്റീരിയൽ വില്പനശാലകളിൽ ചൊവ്വാഴ്‌ച നടത്തിയ പരിശോധനയിൽ 550 കിലോ നിരോധിത ഫ്ലക്സ് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. രണ്ട് ദിവസങ്ങളിലായി കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒരു ടൺ നിരോധിത ഫ്ലക്സാണ് പിടിച്ചെടുത്തത്.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇൻ്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. പരിശോധനയിൽ ഇൻ്റേണൽ വിജിലൻസ് ഓഫീസർ എ എൻ അഭിലാഷ്, ശുചിത്വ മിഷൻ അസിസ്റ്റൻ്റ് കോഓഡിനേറ്റർ വി. ഡസ‌ി, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ സതീഷ് ബാബു, ഡി ആർ രജനി എന്നിവർ പങ്കെടുത്തു.
നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപന ഉടമക്ക് നോട്ടീസ് നൽകി. പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്‌തുക്കൾ കോർപറേഷന് കൈമാറി. പരിശോധന വരുംദിവസങ്ങളിൽ തുടരും എന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഹരിതചട്ടം കർശനമാക്കി കോഴിക്കോട്: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് 550 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു
Next Article
advertisement
തലയിൽ 20 തുന്നലുകളും തോളെല്ലിന് പൊട്ടലും; ടീമിൽ എടുക്കാത്തതിന് മുഖ്യപരിശീലകനെ ബാറ്റിനടിച്ച് താരങ്ങൾ
തലയിൽ 20 തുന്നലുകളും തോളെല്ലിന് പൊട്ടലും; ടീമിൽ എടുക്കാത്തതിന് മുഖ്യപരിശീലകനെ ബാറ്റിനടിച്ച് താരങ്ങൾ
  • സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിൽ പരിഗണിക്കാത്തതിനെ തുടർന്ന് പരിശീലകനെ മർദിച്ചു.

  • അണ്ടർ-19 പരിശീലകനായ എസ് വെങ്കടരാമന് തലയ്ക്ക് 20 തുന്നലുകളും തോളെല്ലിന് പൊട്ടലും.

  • ആക്രമണത്തിന് പിന്നിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ, പോലീസ് അന്വേഷണം തുടരുന്നു.

View All
advertisement