ദീർഘകാല രോഗികൾക്ക് ആശ്വാസമായി 'അരികെ'; വീട്ടുപരിചരണത്തിന് വാഹനം വാങ്ങിനൽകി വടകരയിലെ കുടുംബശ്രീ
Last Updated:
ദീർഘകാല രോഗികൾക്കും, പ്രായമായവർക്കും, കിടപ്പിലായ രോഗികൾക്കും വീട്ടിൽ തന്നെ പരിചരണം നൽകുക എന്നതാണ് 'അരികെ' യുടെ ലക്ഷ്യം.
വടകര നഗരസഭ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് 'അരികെ' പദ്ധതിക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിച്ച് വാങ്ങിനല്‍കിയ ഹോം കെയര്‍ വാഹനത്തിൻ്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
കോഴിക്കോട്ടെ 'അരികെ' പദ്ധതി, കേരള സംസ്ഥാനതല പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമാണ്. ദീർഘകാല രോഗികൾക്കും, പ്രായമായവർക്കും, കിടപ്പിലായ രോഗികൾക്കും വീട്ടിൽ തന്നെ പരിചരണം നൽകുക എന്നതാണ് 'അരികെ' യുടെ ലക്ഷ്യം. സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, കോഴിക്കോട്ടെ പ്രത്യേക പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടലുകൾ കൊണ്ട് മെഡിക്കൽ ഓഫീസർമാർക്കായി ഐ എം ജി കോഴിക്കോട്ട് പാലിയേറ്റീവ് കെയറിൽ നടത്തുന്ന അടിസ്ഥാന കോഴ്‌സുകളും, വിട്ടുമാറാത്ത അവസ്ഥയുള്ള രോഗികൾക്ക് വീട്ടിൽ തന്നെ പരിചരണ സേവനങ്ങളും നടത്തുന്നു.
advertisement
വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ പി കെ സതീശന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ എ പി പ്രജിത, രാജിത പതേരി, പി സജീവ് കുമാര്‍, എം ബിജു, സിന്ധു പ്രേമന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി പി ഗോപാലന്‍ മാസ്റ്റര്‍, സി കുമാരന്‍, ബാബു പറമ്പത്ത്, ചൊക്രൻ്റവിട ചന്ദ്രന്‍, നിസാം പുത്തൂര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരായ വി മീര, വി കെ റീന എന്നിവര്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Nov 13, 2025 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ദീർഘകാല രോഗികൾക്ക് ആശ്വാസമായി 'അരികെ'; വീട്ടുപരിചരണത്തിന് വാഹനം വാങ്ങിനൽകി വടകരയിലെ കുടുംബശ്രീ








