'സ്‌ത്രീകളോട് പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ
മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് പുറത്തായതെന്നും വിജയരാഘവൻ ആരോപിച്ചു.

എ വിജയരാഘവൻ
- News18 Malayalam
- Last Updated: June 20, 2020, 3:55 PM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശം അന്തസ്കെട്ടതും കോണ്‍ഗ്രസ് നേതാക്കളുടെ അസഹിഷ്‌ണുതയുടെയും അസ്വസ്ഥതയുടെയും ഉദാഹരണമാണെന്നും ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. സ്‌ത്രീകളോട് പുലര്‍ത്തേണ്ട മാന്യത പോലും ഇക്കൂട്ടര്‍ വിസ്‌മരിച്ചിരിക്കുകയാണ്. മുല്ലപ്പള്ളിയുടെയും മറ്റും രാഷ്ട്രീയ വൈകൃതം കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് പുറത്തായതെന്നും വിജയരാഘവൻ ആരോപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത്. ഏത് വിധേനയും കേരളത്തെ കോവിഡിന്റെ പിടിയിലേക്ക് തള്ളിയിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇവരുടെയെല്ലാം വാക്കുകളില്‍ മാത്രമേ വ്യത്യാസമുള്ളൂ. സമൂഹ വ്യാപനത്തിന് വഴിയൊരുക്കി കേരളത്തെ കോവിഡിന്റെ ചുടലക്കളമാക്കണമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സിലിരിപ്പെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. പെട്രോള്‍, ഡീസല്‍വില വര്‍ദ്ധനവിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ ദിവസേന അനാവശ്യ സമരവുമായി വരുന്ന പ്രതിപക്ഷം കേന്ദ്രത്തിന്റെ ജനദ്രോഹ നടപടിയെ മറച്ചുപിടിക്കുകയാണ്.
RELATED NEWS:രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ [VIDEO] അധിക്ഷേപ പരാമർശ പരാതിയിൽ കേസെടുത്തില്ല: ഹർജിയുമായി രമ്യ ഹരിദാസ് കോടതിയിലേക്ക് [NEWS]ആരോഗ്യമന്ത്രിക്കെതിരായ പരാമർശം: ഉറച്ചുനിൽക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കൊവിഡിനെതിരെ നടത്തിയ മികവാര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രമല്ല ലോകമെങ്ങും പ്രശംസ നേടിയതാണ്. ഇതാണ് കോണ്‍ഗ്രസ്സ് നേതാക്കളെ അസ്വസ്ഥരാക്കുന്നതെന്നും മുന്നണി കൺവീനർ പ്രസ്താവനയിൽ പറഞ്ഞു.
മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് പുറത്തായതെന്നും വിജയരാഘവൻ ആരോപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത്. ഏത് വിധേനയും കേരളത്തെ കോവിഡിന്റെ പിടിയിലേക്ക് തള്ളിയിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇവരുടെയെല്ലാം വാക്കുകളില്‍ മാത്രമേ വ്യത്യാസമുള്ളൂ. സമൂഹ വ്യാപനത്തിന് വഴിയൊരുക്കി കേരളത്തെ കോവിഡിന്റെ ചുടലക്കളമാക്കണമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സിലിരിപ്പെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
RELATED NEWS:രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ [VIDEO] അധിക്ഷേപ പരാമർശ പരാതിയിൽ കേസെടുത്തില്ല: ഹർജിയുമായി രമ്യ ഹരിദാസ് കോടതിയിലേക്ക് [NEWS]ആരോഗ്യമന്ത്രിക്കെതിരായ പരാമർശം: ഉറച്ചുനിൽക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കൊവിഡിനെതിരെ നടത്തിയ മികവാര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രമല്ല ലോകമെങ്ങും പ്രശംസ നേടിയതാണ്. ഇതാണ് കോണ്‍ഗ്രസ്സ് നേതാക്കളെ അസ്വസ്ഥരാക്കുന്നതെന്നും മുന്നണി കൺവീനർ പ്രസ്താവനയിൽ പറഞ്ഞു.