കോവിഡ് രോഗികൾ 15000 ത്തിന് മുകളിൽ എത്തിയേക്കാമെന്ന് മുഖ്യമന്ത്രി; തൽക്കാലം ലോക് ഡൗൺ വേണ്ടെന്ന് എൽ.ഡി.എഫ്

Last Updated:

ഒക്ടോബർ അവസാനത്തോടെ കോവിഡ് വ്യാപന തോത് പിടിച്ചുനിർത്താൻ ആകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം 15000ത്തിന് മുകളിൽ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ഇടതു മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രോഗവ്യാപനം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അതേസമയം സംസ്ഥാനത്ത് തൽക്കാലം ലോക്ക്ഡൗൺ വേണ്ടെന്ന് ഇടതുമുന്നണി യോഗം നിർദ്ദേശിച്ചു.
ഒക്ടോബർ രണ്ടാമത്തെ ആഴ്ചയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15,000 ത്തിനു മുകളിൽ എത്തിയേക്കാമെന്നാണ്  മുഖ്യമന്ത്രി അറിയിച്ചത്. അപ്പോഴത്തെ സാഹചര്യം കൂടി പരിഗണിച്ച ശേഷം സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോയാൽ മതിയെന്നാണ് തീരുമാനം. ഒക്ടോബർ അവസാനത്തോടെ കോവിഡ് വ്യാപന തോത് പിടിച്ചുനിർത്താൻ ആകുമെന്നാണ്  പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
അതുവരെ കർശനമായ നിയന്ത്രണം തുടരും. പ്രാദേശികമായി കണ്ടെയ്ൻൻമെൻ്റ് സോണുകൾ ഏർപ്പെടുത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഒക്ടോബർ അവസാനവും  രോഗവ്യാപനം വലിയ തോതിൽ വർധിച്ചാൽ മാത്രം സമ്പൂർണ ലോക് ഡൗണിലേക്ക് പോയാൽ മതിയെന്നാണ്  സർക്കാരിൻ്റെ തീരുമാനം.
ഇടതുമുന്നണി  തീരുമാനിച്ചിരുന്ന സമരപരിപാടികളും കോവിഡിൻ്റെപശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രതിപക്ഷവും ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ മാറ്റിവയ്ക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം സർക്കാരിനെതിരായ സമരം തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് രോഗികൾ 15000 ത്തിന് മുകളിൽ എത്തിയേക്കാമെന്ന് മുഖ്യമന്ത്രി; തൽക്കാലം ലോക് ഡൗൺ വേണ്ടെന്ന് എൽ.ഡി.എഫ്
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement