COVID 19 | മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ്

Last Updated:

രോഗം സ്ഥിരീകരിച്ച അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി കഴിഞ്ഞ ഒന്നരയാഴ്ചയായി നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും പേഴ്സണൽ സ്റ്റാഫിലെ ഓരോ അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ പ്രതിപക്ഷനേതാവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് രോഗം പിടിപെട്ടത് ഓഫീസിലെ ടൈപ്പിസ്റ്റിൽ നിന്നാണ്. പ്രസ് സെക്രട്ടറിക്ക് രോഗം സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഭൂരിഭാഗം അംഗങ്ങളും ക്വാറന്റീനിലായി. കോവിഡ് ബാധിച്ചയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത്‌ കോവിഡ് ബാധ രൂക്ഷമായതിനാൽ മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നാണ് ചുമതലകൾ നിർവഹിക്കുന്നത്. അതിനാൽ തന്നെ പ്രസ് സെക്രട്ടറിയുമായി മുഖ്യമന്ത്രിക്ക് നേരിട്ട് സമ്പർക്കമില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ക്വാറന്റീനിൽ പോകേണ്ടതുമില്ല. രോഗം സ്ഥിരീകരിച്ച അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി കഴിഞ്ഞ ഒന്നരയാഴ്ചയായി നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചു.
advertisement
You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]
അതേസമയം, സംസ്ഥാനത്ത് ഇന്ന് 67 ആരോഗ്യപ്രവര്‍ത്തകർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം 9, കോഴിക്കോട് 6, തൃശൂര്‍ 5, കാസര്‍ഗോഡ് 3, ആലപ്പുഴ, കോട്ടയം, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
advertisement
എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം 506, കൊല്ലം 182, പത്തനംതിട്ട 150, ആലപ്പുഴ 349, കോട്ടയം 122, ഇടുക്കി 36, എറണാകുളം 220, തൃശൂര്‍ 240, പാലക്കാട് 200, മലപ്പുറം 421, കോഴിക്കോട് 645, വയനാട് 63, കണ്ണൂര്‍ 124, കാസര്‍ഗോഡ് 89 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,21,268 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 29,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3255 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,04,319 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,157 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ്
Next Article
advertisement
'എന്റേത് സംഘപരിവാർ പശ്ചാത്തലം'; യുഡിഎഫിലേക്ക് ഇല്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
'എന്റേത് സംഘപരിവാർ പശ്ചാത്തലം'; യുഡിഎഫിലേക്ക് ഇല്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
  • യുഡിഎഫിലേക്കില്ലെന്നും മുന്നണി പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി

  • എൻഡിഎയിൽ ഘടകകക്ഷികളോടുള്ള സമീപനത്തിൽ അതൃപ്തിയുണ്ടെന്നും ഈ വിഷയം യോഗത്തിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞു

  • യുഡിഎഫ് അസോസിയേറ്റ് അംഗത്വം സംബന്ധിച്ച് വ്യക്തതയില്ല, ഔദ്യോഗിക അപേക്ഷ നൽകിയിട്ടില്ല.

View All
advertisement