'ജി സുകുമാരൻ നായർ നട്ടെല്ല് നിവർത്തി നിൽക്കണം; സമുദായത്തെ വഴിയാധാരമാക്കരുത്'; മേജർ രവി

Last Updated:

സുരേഷ് ഗോപിയെ എൻഎസ്എസ് ആസ്ഥാനത്ത് കയറ്റാതെ ഇരുന്ന സുകുമാരൻ നായർ പിണറായി വിജയനെ കാത്ത് ഒരു മണിക്കൂർ ഇരുന്നെന്ന് മേജർ രവി

ജി. സുകുമാരൻ നായർ, മേജർ രവി
ജി. സുകുമാരൻ നായർ, മേജർ രവി
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി. ജി സുകുമാരൻ നായർ നട്ടെല്ല് നിവർത്തി നിൽക്കണമെന്നും സമുദായത്തെ വഴിയാധാരമാക്കരുതെന്നും മേജർ രവി പറ‍ഞ്ഞു. വൈക്കത്ത് വിദ്യാധിരാജ വിചാരവേദി എന്ന സംഘടനയുടെ പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
തെറ്റുകളെ നട്ടെല്ലുള്ളവർ ചോദ്യം ചെയ്യുമെന്നും മന്നം പറഞ്ഞ വാക്കുകൾ എൻഎസ്എസ് നേതൃത്വം തമസ്കരിക്കുന്നെന്നും മേജർ രവി പറഞ്ഞു. സുരേഷ് ഗോപിയെ എൻഎസ്എസ് ആസ്ഥാനത്ത് കയറ്റാതെ ഇരുന്ന സുകുമാരൻ നായർ പിണറായി വിജയനെ കാത്ത് ഒരു മണിക്കൂർ ഇരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധുവിനെ പുറത്താക്കിയിരുന്നു.  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് സ്ഥാനം നഷ്ടമായത്.
advertisement
മന്ത്രി കെ എൻ ബാലഗോപാലിന്റെ മൂത്ത സഹോദരനായ മധു 26 വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്നും എൻഎസ്എസിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലയില്ലെന്നും കലഞ്ഞൂർ മധു പറഞ്ഞു. കുറച്ചു നാൾ മുമ്പ് എൻഎസ്എസ് രജിസ്ട്രാർ ആയിരുന്ന ടി എൻ സുരേഷിനോടും രാജി ചോദിച്ചു വാങ്ങിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജി സുകുമാരൻ നായർ നട്ടെല്ല് നിവർത്തി നിൽക്കണം; സമുദായത്തെ വഴിയാധാരമാക്കരുത്'; മേജർ രവി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement