'ചിലരുടേത് മുതലക്കണ്ണീർ; രാജനെ ഉരുട്ടിക്കൊന്നപ്പോൾ മുഖ്യമന്ത്രി അച്യുതമേനോൻ'; CPIക്കെതിരെ CPM പാലക്കാട് ജില്ലാ സെക്രട്ടറി

Last Updated:

പാലക്കാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു സി കെ രാജേന്ദ്രൻ

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന് പറഞ്ഞ സിപിഐയെ പരോക്ഷമായി വിമർശിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ. മഞ്ചിക്കണ്ടി സംഭവത്തിന്റെ പേരിൽ ചിലർ മുതല കണ്ണീരൊഴുക്കുകയാണെന്നും രാജനെ ഉരുട്ടിക്കൊന്നപ്പോൾ അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രിയെന്നും ജില്ലാ സെക്രട്ടറി പാലക്കാട് പറഞ്ഞു. പാലക്കാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുമ്പോഴാണ് സിപിഐയെ പരോക്ഷമായി വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. അട്ടപ്പാടി സംഭവത്തിൽ ചിലർ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും രാജനെ കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊന്നപ്പോൾ അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രിയെന്നും ജില്ലാ സെക്രട്ടറി വിമർശിച്ചു. പാട്ടു പാടിയതിനാണ് രാജനെ പിടിച്ചു കൊണ്ടുപോയത്.
advertisement
വയനാട്ടിൽ കീഴടങ്ങിയ വർഗീസിനെ പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയത് UDF ആണെന്നും ജില്ലാ സെക്രട്ടറി വിമർശിച്ചു.അട്ടപ്പാടി സംഭവത്തിൽ മുതലക്കണ്ണീർ ഒഴുക്കുന്നവർ മുൻകാലങ്ങളിൽ  സ്വീകരിച്ച നിലപാട് കേരളം കണ്ടതാണെന്നും സി കെ രാജേന്ദ്രൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചിലരുടേത് മുതലക്കണ്ണീർ; രാജനെ ഉരുട്ടിക്കൊന്നപ്പോൾ മുഖ്യമന്ത്രി അച്യുതമേനോൻ'; CPIക്കെതിരെ CPM പാലക്കാട് ജില്ലാ സെക്രട്ടറി
Next Article
advertisement
മുന്‍ എംപി എ സമ്പത്തിന്റെ സഹോദരൻ എ.കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥി
മുന്‍ എംപി എ സമ്പത്തിന്റെ സഹോദരൻ എ.കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥി
  • മുന്‍ എംപി എ. സമ്പത്തിന്റെ സഹോദരൻ എ.കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥി.

  • നിലവിൽ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷനാണ് എ.കസ്തൂരി

  • തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 31 പേരുടെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു.

View All
advertisement