advertisement

ജോലി സമയത്ത് യൂണിയൻ പ്രവർത്തനം പാടില്ല; കോർപറേഷൻ ഉദ്യോഗസ്ഥരോട് മേയർ വി.വി.രാജേഷ്

Last Updated:

രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ജോലി സമയത്ത് ഉദ്യോഗസ്ഥർ കൃത്യമായി സീറ്റിലുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു

News18
News18
തിരുവനന്തപുരം: നഗരസഭാ ഓഫീസുകളിൽ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ലെന്ന് മേയർ വി.വി. രാജേഷ്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ജോലി സമയത്ത് ഉദ്യോഗസ്ഥർ കൃത്യമായി സീറ്റിലുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നഗരസഭയുടെ പ്രവർത്തനം കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ.
കൊടി കെട്ടുന്നതിനോ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനോ തടസ്സമില്ലെങ്കിലും, അത് ജോലി സമയത്ത് പാടില്ലെന്ന് മേയർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ കഴിഞ്ഞാലുടൻ ഫ്ലക്സുകളും തോരണങ്ങളും നീക്കം ചെയ്യണം. നഗരത്തിന്റെ ഭംഗി നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല. ഓഫീസുകളിൽ എത്തുന്ന ജനങ്ങളോട് ഉദ്യോഗസ്ഥർ സൗഹാർദ്ദപരമായി പെരുമാറണമെന്നും പൊതുജനങ്ങളുടെ നികുതി പണം കൊണ്ടാണ് ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതെന്ന ബോധം വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, അനാവശ്യ കാരണങ്ങൾ പറഞ്ഞ് ഫയലുകൾ പിടിച്ചുവെച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി ഇനി തുടരാനാവില്ല. ഓരോ അപേക്ഷയിലും സമയബന്ധിതമായി തീരുമാനമെടുക്കണം. അനാവശ്യമായി ഫയലുകൾ താമസിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മേയർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോലി സമയത്ത് യൂണിയൻ പ്രവർത്തനം പാടില്ല; കോർപറേഷൻ ഉദ്യോഗസ്ഥരോട് മേയർ വി.വി.രാജേഷ്
Next Article
advertisement
തിരുവനന്തപുരം മേയറും സംഘവും ഡൽഹിയിൽ; ആവേശോജ്ജ്വല സ്വീകരണം നൽകി BJP പ്രവർത്തകർ
തിരുവനന്തപുരം മേയറും സംഘവും ഡൽഹിയിൽ; BJP പ്രവർത്തകരുടെ ആവേശോജ്ജ്വല സ്വീകരണം
  • തിരുവനന്തപുരത്തെ ബിജെപി മേയറും സംഘവും ഡൽഹിയിൽ ആവേശോജ്ജ്വല സ്വീകരണം ലഭിച്ചതായി റിപ്പോർട്ട്

  • 115 അംഗ സംഘത്തെ ഡൽഹി ബിജെപി നേതാക്കൾ ചെണ്ടമേളയോടെ സ്വീകരിച്ചു, നൂറുകണക്കിന് വനിതകൾ പങ്കെടുത്തു

  • സംഘം പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കേന്ദ്രമന്ത്രിമാരെയും പുതിയ പാർലമെന്റ് സന്ദർശിക്കും

View All
advertisement