advertisement

‘പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോണം’: തിരുവനന്തപുരം വനിതാ കൗൺസിലർമാരോട് സിപിഎം നേതാവ് ഡി.ആർ.അനിൽ

Last Updated:

താന്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഡി.ആർ.അനിലിന്‍റെ പ്രതികരണം, അനിലിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്‍റെ നിലപാട്

കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി നഗരസഭ എൽഡിഎഫ് പാർലമെൻററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ. ‘‘പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’’എന്നായിരുന്നു സിപിഎം കൗണ്‍സിറിന്‍റെ പരാമർശം.
ഇതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ രംഗത്തെത്തി. എന്നാൽ, താന്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഡി.ആർ.അനിലിന്‍റെ പ്രതികരണം. അനിലിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്‍റെ നിലപാട്.
നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട്  ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടിയിരുന്നു. ബാനർ ഉയർത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയറെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ നീക്കിയത്.
advertisement
പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ നേരിട്ട കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു.  അതേസമയം ഡിആര്‍ അനിലിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം  വ്യാപിപിക്കാനാണ് ബിജെപിയുടെ തീരുമാനം. കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ സത്യഗ്രഹം നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ചും സംഘടിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോണം’: തിരുവനന്തപുരം വനിതാ കൗൺസിലർമാരോട് സിപിഎം നേതാവ് ഡി.ആർ.അനിൽ
Next Article
advertisement
'ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തരുടെ കൈയിലെ ഉപകരണമായി'; വിമൻ ഇൻ സിനിമാ കളക്‌ടീവ്
'ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തരുടെ കൈയിലെ ഉപകരണമായി'; വിമൻ ഇൻ സിനിമാ കളക്‌ടീവ്
  • സിനിമാ വ്യവസായത്തിൽ ഇന്റേണൽ കമ്മിറ്റികൾ ശക്തരുടെ കൈയിലെ ഉപകരണമായി മാറിയതായി WCC പറയുന്നു

  • രഞ്ജിത്തിനെതിരെ യുവനടിയുടെ ലൈംഗികപീഡന പരാതിയിൽ WCC വേദനിപ്പിക്കുന്ന തിരിച്ചറിവ് പങ്കുവച്ചു

  • നടിയുടെ ധൈര്യത്തെ WCC സല്യൂട്ട് ചെയ്തു; സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ ഇടങ്ങൾക്കായുള്ള പോരാട്ടം തുടരും

View All
advertisement