Sree Narayana University row| എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങി മുഹമ്മദ് റിയാസ്
ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് എൻ.കെ പ്രേമചന്ദ്രൻ എംപി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിന് എതിരെ ആരോപണം ഉന്നയിച്ചത്
News18 Malayalam
Updated: October 11, 2020, 6:47 AM IST

Muhammad Riyaz - NK Premachandran MP
- News18 Malayalam
- Last Updated: October 11, 2020, 6:47 AM IST
കോഴിക്കോട്: ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് എൻ.കെ പ്രേമചന്ദ്രൻ എംപി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസിന് എതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന.
ഇതിന് എതിരെയാണ് മുഹമ്മദ് റിയാസ് നിയമ നടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്കിലുടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്ന കാര്യം റിയാസ് വ്യക്തമാക്കിയത്. നിയമപാലകരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്ന് റിയാസ് ന്യൂസ് 18 നോട് പറഞ്ഞു. Also Read Sree Narayana Guru University row | 'നല്ലതിന്റെ കൂടെ നില്ക്കാൻ വെള്ളാപ്പള്ളി ശ്രദ്ധിക്കണം; മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെ വിലകുറച്ച് കാണിക്കാന് ശ്രമിക്കരുത്': മുഖ്യമന്ത്രി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു.
വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.
ഇതിന് എതിരെയാണ് മുഹമ്മദ് റിയാസ് നിയമ നടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്കിലുടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്ന കാര്യം റിയാസ് വ്യക്തമാക്കിയത്. നിയമപാലകരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്ന് റിയാസ് ന്യൂസ് 18 നോട് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ...
Posted by P A Muhammad Riyas on Saturday, October 10, 2020
കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു.
വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.