ചരിഞ്ഞ കുട്ടിയാനക്ക് രാവും പകലും കാവൽ നിന്ന് അമ്മയാന

Last Updated:

രാത്രി തീ ഇടാൻ ഇറങ്ങിയപ്പോഴാണ് കുട്ടിയാന ചരിഞ്ഞ കാര്യം അറിയുന്നത്.

തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനക്ക് മണിക്കൂറുകളായി കാവൽ നിന്ന് അമ്മയാന. വിതുര മരുക്കുംകാലയിലാണ് സംഭവം. വനത്തിന് അകത്ത് കൂടെ അമ്മയാന കുഞ്ഞിനെ തട്ടി തട്ടി നടക്കുന്നത് കണ്ട ആദിവാസികളാണ് ഇന്നലെ രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
രാത്രിയോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ മാറ്റാൻ ശ്രമിച്ചെങ്കിലും അമ്മ ആന അടുത്ത് നിന്ന് മാറാത്തതിനാൽ ഒന്നും ചെയ്യാനായില്ല. ആനക്കുട്ടി ചരിഞ്ഞതറിയാതെ അമ്മയാന കൊണ്ട് നടക്കുകയാണ്.കാട്ടാന വിട്ടുപോയാൽ മാത്രമെ എന്തെങ്കിലും ചെയ്യാൻ കഴിയു എന്ന അവസ്ഥ മണിക്കൂറുകളായി തുടരുകയാണ്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് ഇവിടം.
പ്രദേശത്ത് ആന ഇറങ്ങുന്നത് തടയാൻരാത്രി ആദിവാസികൾ തീകൂട്ടാറുണ്ട്. രാത്രി തീ ഇടാൻ ഇറങ്ങിയപ്പോഴാണ് കുട്ടിയാന ചരിഞ്ഞ കാര്യം അറിയുന്നത്. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സ്ഥലത്ത് ഉണ്ട്. അമ്മയാനയെ അകറ്റി കുട്ടിയെ മാറ്റാനാണ് ശ്രമിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചരിഞ്ഞ കുട്ടിയാനക്ക് രാവും പകലും കാവൽ നിന്ന് അമ്മയാന
Next Article
advertisement
തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ഹൈടെക്ക് വോട്ടേർസ് സ്ലിപ്പുമായി ബിജെപി; പോളിങ് സ്റ്റേഷനിലേക്കുള്ള വഴി പറയാൻ QR കോഡ്
തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ഹൈടെക്ക് വോട്ടേർസ് സ്ലിപ്പുമായി ബിജെപി; പോളിങ് സ്റ്റേഷനിലേക്കുള്ള വഴി പറയാൻ QR കോഡ്
  • ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ ഹൈടെക്ക് വോട്ടർ സ്ലിപ്പുകൾ പുറത്തിറക്കി, സാങ്കേതിക വിദ്യ പ്രചാരണത്തിന്.

  • വോട്ടർ സ്ലിപ്പിൽ രണ്ട് ക്യു ആർ കോഡുകൾ, ഒന്നിൽ 30 സെക്കന്റ് ദൈർഘ്യമുള്ള ബിജെപി സന്ദേശം കാണാം.

  • മറ്റൊരു ക്യു ആർ കോഡ് സ്കാൻ ചെയ്താൽ പോളിങ് സ്റ്റേഷന്റെ ഗൂഗിള്‍ മാപ്പ് ലൊക്കേഷൻ ലഭിക്കും.

View All
advertisement