ന്യൂഡൽഹി : മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ട സംഘത്തിൽ 12 ദിവസം മാത്രം പ്രായമായ കുഞ്ഞും. യാത്രയ്ക്കായി കൊച്ചിയിൽ എത്തിയ ഡൽഹി സ്വദേശിനിയാണ് ചോറ്റാനിക്കരയിലെ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇവർ ഇവിടെ ചികിത്സ തേടിയതിന്റെ ദൃശ്യങ്ങളും ആശുപത്രിയിലെ ജനനരേഖകളും ന്യൂസ് 18ന് ലഭിച്ചു. ഡൽഹി അംബേദ്കർ നഗർ കോളനിയിൽ താമസക്കാരായ ബാബു കുമാറും ഭാര്യ പൂജയും ഒരു കുട്ടിയും ഡിസംബർ അവസാനമാണ് കേരളത്തിൽ എത്തിയത്. ഗർഭിണിയായ പൂജയെ ചികിത്സയ്ക്കായി ചോറ്റാനിക്കരയിലെ ആശുപത്രിയിൽ പ്രവശിപ്പിച്ച സിസിറ്റിടിവി ദൃശ്യങ്ങളാണ് തെളിവായി ലഭിച്ചിരിക്കുന്നത്.
പിറന്ന് ദിവസങ്ങൾ മാത്രമായ കുഞ്ഞുങ്ങളുടെ കൂടി ജീവൻ അമ്മാനമാടിക്കൊണ്ടാണ് ഇവരുടെ വിദേശയാത്രയെന്ന് ഈ തെളിവുകളിൽ നിന്ന് വ്യക്തം.ജനുവരി 12ന് കുട്ടിക്ക് 12 ദിവസം മാത്രം പ്രായുള്ളപ്പോഴാണ് ബോട്ടിൽ കുടുംബം കയറിപ്പോയത്. ബാബു കുമാറിനും ഭാര്യയ്ക്കും എതിരെ ഡൽഹിയിൽ ഏതാനും കേസുകൾ ഉണ്ടെന്നും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.
കൈകുഞ്ഞുങ്ങൾ, സ്ത്രീകൾ, പ്രായമുള്ളവർ. എന്നിവരെല്ലാം ബോട്ടിൽ കയറിയെന്നാണ് ഇതുവരെയുള്ള മൊഴികളും രേഖകളും വ്യക്തമാകുന്നത്. മുൻകൂറായി പണം നൽകി ഉറപ്പിച്ച പദ്ധതിയിൽ നിന്ന് ആരോഗ്യ പ്രശ്‌നങ്ങളോ സുരക്ഷാ ഭീഷണിയോ ഒന്നും ഇവരെ പിന്തിരിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.