ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്തില്‍ നിര്‍ണായക വഴിത്തിരിവ്. മുനമ്പത്ത് നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് തിരികെ എത്തിയ ആള് പിടിയിലായി. ഡല്‍ഹി സ്വദേശി പ്രഭുവാണ് പൊലീസ് പിടിയിലായത്. ഇയാളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. മുനമ്പത്ത് നിന്ന് ന്യൂസിലന്‍ഡ് ലക്ഷ്യമാക്കിയാണ് സംഘം യാത്രതിരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് തിരികെയെത്തിയ ഒരാള്‍ പിടിയിലാകുന്നത്.
വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ കഴിഞ്ഞദിവസം പൊലീസ് റെയ്ഡും നടത്തിയിരുന്നു. വിഷ്ണുകുമാറിന്റേതടക്കമുള്ള വീടുകളിലായിരുന്നു പൊലീസ് റെയ്ഡ്. കേരള പൊലീസ് സംഘം തന്നെയായിരുന്നു ഡല്‍ഹി അംബേദ്കര്‍ നഗര്‍ കോളനിയിലെ വീടുകളില്‍ റെയ്ഡ് നടത്തിയത്.
തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയില്‍ നിന്ന് ബോട്ട് വാങ്ങിയത് ഒരു കോടി രണ്ട് ലക്ഷം രൂപയ്ക്കാണെന്ന് ന്യൂസ് 18 നേരത്തെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഡിസംബര്‍ 27ന് വാങ്ങിയ ബോട്ട് അനില്‍കുമാറിനെക്കൂടി പങ്കാളിയാക്കി ജനുവരി ഏഴിന് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. മത്സ്യബന്ധനത്തിനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബോട്ട് വാങ്ങിയതെന്നാണ് അനില്‍കുമാര്‍ ന്യൂസ് 18നോട് പറഞ്ഞത്.
ചെന്നൈ തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് ഡിസംബര്‍ 27 നാണ് ദയമാത 2 എന്ന ബോട്ട് വാങ്ങാന്‍ പത്ത് ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നത്. ഒരു കോടി രണ്ട് ലക്ഷം രൂപയായിരുന്നു വില. ഈ മാസം ഏഴിന് ബാക്കി തുക നല്കി രജിസ്ട്രേഷന് നടത്തുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.