'LGBT ആക്ടിവിസ്റ്റുകള്‍ അക്രമകാരികള്‍; അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അടിച്ചു പൊളിക്കും'; വിവാദപരാമര്‍ശവുമായി എം.കെ മുനീര്‍

Last Updated:

എല്ലാ മതഗ്രന്ഥങ്ങളും സ്വവര്‍ഗാനുരാഗത്തിന് എതിരാണെന്നും എന്നാല്‍ ഇസ്ലാം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നതെന്ന് വ്യാഖ്യാനിക്കുകയാണെന്നും മുനീര്‍ പറഞ്ഞു

കോഴിക്കോട്: പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സമ്മേളനത്തിൽ എൽ ജി ബി ടി സമൂഹത്തിനെതിരായ വിവാദ പരാമർശവുമയി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ. ജന്റർ‌ ന്യൂട്രാലിറ്റി നടപ്പായാല്‍ പോക്സോ അപ്രസക്തമാകും എന്ന തന്‍റെ നിലപാടിനെ എല്‍ ജി ബി ടി ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും വളച്ചൊടിച്ചെന്ന് മുനീര്‍ കുറ്റപ്പെടുത്തുന്നു. എം കെ മുനീറിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'വിദേശരാജ്യങ്ങളില്‍ എല്‍ ജി ബി ടി ആക്ടിവിസ്റ്റുകള്‍ ശക്തരാണ്, അക്രമകാരികളാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ അടിച്ചു പൊളിക്കും. സ്റ്റോണ്‍ വാള്‍ കലാപം എന്നൊരു കലാപമുണ്ട്. ഗേകള്‍ നടത്തുന്ന സ്റ്റോണ്‍ വാള്‍ ഇന്നില്‍ പൊലീസ് കയറി. ആ പൊലീസുകാരെ മുഴുവന്‍ ആക്രമിച്ച് കലാപത്തിന് തിരികൊളുത്തി. അതാണ് സ്റ്റോണ്‍ വാള്‍ കലാപം. അന്ന് മീഡിയ മുഴുവന്‍ ഗേകളുടെ കൂടെ നിന്നു. ഞാന്‍ വിചാരിച്ചത് ഇവിടെ അങ്ങനെയല്ലെന്നായിരുന്നു. ഇവിടെ നോക്കുമ്പോള്‍ ഇവിടെയും അതാണ് സ്ഥിതി. പുരോഗമനവാദികളായിട്ടുള്ള ചില മാധ്യമങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. പോക്സോ പിന്‍വലിക്കണം എന്നു പറയുന്ന ആളായി മാറ്റി' മുനീര്‍ കുറ്റപ്പെടുത്തുന്നു.
സ്വവര്‍ഗാനുരാഗം മതവിരുദ്ധമാണെന്നും എം കെ മുനീര്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. നമ്മള്‍ എല്‍ ജി ബി ടിക്കെതിരെ സംസാരിച്ചാല്‍ ഭ്രാന്തന്‍മാരാക്കും. പിന്നോക്കമായി മാറും, ആറാം നൂറ്റാണ്ടിലെ ആള്‍ക്കാരായി മാറും. പക്ഷേ ഇത് ഹിന്ദു സമൂഹത്തിനും ക്രിസ്തീയ സമൂഹത്തിനും ഒരുപോലെ ബാധകമാണ്. അവരുടെ മതഗ്രന്ഥങ്ങളും സ്വവര്‍ഗാനുരാഗത്തിന് എതിരാണ്. എന്നാല്‍ ഇസ്ലാം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നതെന്ന് വ്യാഖ്യാനിക്കുകയാണെന്നും മുനീര്‍ പറഞ്ഞു. സുപ്രീം കോടതി നിയമവിധേയമാക്കിയ സ്വവർഗാനുരാഗത്തെ ജനപ്രതിനിധിയായ എം കെ മുനീർ മതവിരുദ്ധമെന്ന് പറഞ്ഞു എതിർക്കുന്നതിനെതിരെയും വിമർശനമുണ്ട്.
advertisement
ഏറ്റവും ദുർബലരായ സമൂഹത്തെ അക്രമകാരികൾ എന്ന് വിളിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് എല്‍ ജി ബി ടി ആക്ടിവിസ്റ്റുകള്‍ ശക്തരാണ്, അക്രമകാരികളാണെന്ന് മുനീര്‍ വാദിക്കുന്നതെന്ന് അധ്യാപികയും ആക്റ്റിവിസ്റ്റുമായ ഡോ.മാളവിക ബിന്നി ചോദിച്ചു. എല്‍ ജി ബി ടി സമൂഹത്തെ മുനീര്‍ ആക്രമിച്ചിരിക്കുകയാണ്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ എല്‍ ജി ബി ടി സമൂഹത്തെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇട്ടുകൊടുക്കും. മറ്റൊരു ഉദാഹരണവും കിട്ടാത്തതുകൊണ്ടാണ് സ്റ്റോണ്‍ വാള്‍ കലാപത്തിലേക്ക് പോവുന്നത്. ന്യൂയോര്‍ക്ക് പൊലീസിന്‍റെ അടിച്ചമര്‍ത്തലില്‍ സഹികെട്ട് സ്വവര്‍ഗാനുരാഗികള്‍ തിരിച്ചടിച്ചതാണ് സ്റ്റോണ്‍വാള്‍ കലാപം. അത് അക്രമമാണെങ്കില്‍ സ്വാതന്ത്ര്യ സമരവും കലാപമാവുമെന്ന് മാളവിക ബിന്നി പറഞ്ഞു. മുനീറിന്‍റേത് പിന്തിരിപ്പന്‍ നിലപാടാണെന്ന് മാളവിക കുറ്റപ്പെടുത്തി.
advertisement
ക്വീര്‍ ഫോബിയയുടെ സമാന്തരകോടതി ഉണ്ടാക്കിയ ആളെന്ന നിലയിലായിരിക്കും ഇനി എം കെ മുനീര്‍ അറിയപ്പെടുകയെന്ന് എല്‍ ജി ബി ടി ആക്റ്റിവിസ്റ്റ് ദിനു വെയില്‍ കുറ്റപ്പെടുത്തി. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ആരോപണങ്ങളാണ് എം കെ മുനീര്‍. എം കെ മുനീര്‍ എല്‍ ജി ബി ടിയെ പീഡോഫീലിയയുമായി ചേര്‍ത്തുവെച്ച് ക്വീര്‍ സമൂഹത്തിനെതിരെ വിദ്വേഷം പടര്‍ത്തുകയാണ്. എം കെ മുനീര്‍ സ്വയം ഉണ്ടാക്കിയ പോളിസി വായിച്ചു നോക്കിയാല്‍ കേരളത്തില്‍ എല്‍ ജി ബി ടി സമൂഹം അനുഭവിക്കുന്നതെന്താണെന്ന് മനസിലാകുമെന്ന് ദിനു പറഞ്ഞു.
advertisement
എൽ ഡി എഫ് സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ പരിഷ്കരണങ്ങൾ മതമില്ലാത്ത ജീവൻ പോലെ മതരാഹിത്യത്തെ ഒളിച്ചു കടത്താനുള്ള ശ്രമമാണെന്നും എം കെ മുനീർ കുറ്റപ്പെടുത്തുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നും എല്‍ ജി ബി ടി സമൂഹത്തോട് മുനീര്‍ മാപ്പുപറയണമെന്നുമുള്ള ആവശ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ​
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'LGBT ആക്ടിവിസ്റ്റുകള്‍ അക്രമകാരികള്‍; അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അടിച്ചു പൊളിക്കും'; വിവാദപരാമര്‍ശവുമായി എം.കെ മുനീര്‍
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement