advertisement

EXCLUSIVE | 'വേങ്ങരയിലേക്കുള്ള തിരിച്ചുവരവ് വീട്ടിലേക്ക് വരുന്നതു പോലെ; പട്ടാമ്പി സീറ്റും ലഭിക്കേണ്ടതായിരുന്നു': പി.കെ കുഞ്ഞാലിക്കുട്ടി

Last Updated:

നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ പികെ കുഞ്ഞാലിക്കുട്ടി ന്യൂസ് 18 മായി നടത്തിയ സംഭാഷണം.

ഇത്തവണത്തെ സ്ഥാനാർഥി പട്ടിക ഏറെ സമയമെടുത്ത് ആണെല്ലോ തയ്യാറാക്കിയത് ?
കുഞ്ഞാലിക്കുട്ടി: അതേഏറെ സമയമെടുത്ത് തയാറാക്കിയ പട്ടികയാണ്. ദിവസങ്ങളോളം ചർച്ച, ബന്ധപ്പെട്ട പ്രാദേശിക നേതൃത്വങ്ങളോട് ചർച്ച ചെയ്താണ്  ഇത് തയാറാക്കിയത്.
25 വർഷത്തിന് ശേഷമാണ് ഒരു വനിത സ്ഥാനാർഥിയെ ലീഗ് പ്രഖ്യാപിക്കുന്നത്. സമസ്തയുടെ എതിർപ്പ് ഉണ്ടാകുമോ ?
കുഞ്ഞാലിക്കുട്ടി: സമസ്ത അങ്ങനെ എല്ലാത്തിലും ഇടപെടാറില്ല. ഞങ്ങൾ പ്രധാന കര്യങ്ങൾ അവരോട് കൂടിയാലോചന നടത്താറുണ്ട്. നാട്ടിലെ ഒരു നിർബന്ധിത അവസ്ഥ വന്നാൽ തീരുമാനിക്കും. സമസ്തയുമായി കൂടിയാലോചിക്കുന്ന ഒരു കീഴ്‌വഴക്കമുണ്ട്. വനിത സ്ഥാനാർഥിയെ നിർത്തിയത്  രാഷ്ട്രീയ തീരുമാനമാണ്. ഇക്കാര്യത്തിൽ സമസ്തയുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്.
advertisement
ലീഗിന് കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ കഴിഞ്ഞോ ?
കുഞ്ഞാലിക്കുട്ടി: നേടിയെടുക്കണ്ടത് യുഡിഎഫ് ആണ്. എൽഡിഎഫിൽ നിന്ന്. അതാണ് പൊതു ലക്ഷ്യം. യുഡിഎഫിന് മൊത്തമാണ് നേട്ടം വേണ്ടത്. അപ്പോൾ മാത്രമേ ഭരണകക്ഷി ആകാൻ പറ്റൂ. അത് കൂടി നോക്കിയ ശേഷമേ ഞങ്ങൾ സീറ്റുകൾ ചോദിക്കൂ. യുഡിഎഫിൻ്റെ പരിമിതി ഞങ്ങൾക്കറിയാം. അത് കൊണ്ടാണ് കൂടുതൽ ചോദിച്ച് വങ്ങാത്തത്. അതിൽ സംതൃപ്തി ഉണ്ട്.
advertisement
പട്ടാമ്പിക്ക് വേണ്ടി ലീഗ് യുഡിഎഫിൽ വലിയ സമ്മർദ്ദം ചെലുത്തി എങ്കിലും ലഭിച്ചില്ല. നിരാശയുണ്ടോ?
കുഞ്ഞാലിക്കുട്ടി: ശരിയാണ്പട്ടാമ്പി തരേണ്ടതായിരുന്നു. പക്ഷേ അവരുടെ സാഹചര്യം കൂടി കണക്കിലെടുക്കുന്നു. കോൺഗ്രസ് നേതാക്കൾ തങ്ങളുമായി സംസാരിച്ചു. അവരുടെ ബുദ്ധിമുട്ട് പറഞ്ഞു. അത് ഞങ്ങൾ ൾ കണക്കിലെടുത്ത് ആ നിർബന്ധം ഒഴിവാക്കി.
തവനൂർ പൊതു സ്വതന്ത്രനായി ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കുമെന്ന് കേൾക്കുന്നു. അത് ലീഗിൻ്റെ നിർദേശം ആയിരുന്നോ?
advertisement
കുഞ്ഞാലിക്കുട്ടി: തവനൂരിലേത് കോൺഗ്രസ് സീറ്റാണ്. കോൺഗ്രസുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. അതിൽ ലീഗിൻ്റെ ആശീർവാദത്തിന്റെ ആവശ്യമില്ല. കുന്നമംഗലത്ത് പൊതു സ്വാതന്ത്യൻ വന്നപ്പോൾ ഞാൻ വിളിച്ചു. അത് പോലെ തവനൂർ ചർച്ച വന്നപ്പോൾ അവർ ഞങ്ങളെ വിളിക്കും . അതൊക്കെ കോൺഗ്രസും ഞങ്ങളും നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യും.
വേങ്ങരയിൽ വീണ്ടും മത്സരിക്കുകയാണ്. എന്ത് തോന്നുന്നു ?
കുഞ്ഞാലിക്കുട്ടി: വേങ്ങരയിൽ മത്സരിക്കാനായതിൽ സന്തോഷമുണ്ട്. വീണ്ടും വീട്ടിലേക്ക് വരുന്ന പോലെയാണ് തോന്നുന്നത്. ചെറുപ്പം മുതൽ ജീവിച്ച സ്ഥലം. വേങ്ങരയിൽ നിൽക്കുമ്പോൾ മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തിന് പോകുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
advertisement
താങ്കളുടെ കേരളത്തിലേക്ക് ഉള്ള തിരിച്ച് വരവ് എൽഡിഎഫ് വലിയ പ്രചരണ വിഷയമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് കാരണക്കാരൻ ആയെന്ന പ്രചരണം ആഘോഷമായി അഴിച്ചു വിട്ടിരുന്നു. എന്താണ് പ്രതികരണം?
കുഞ്ഞാലിക്കുട്ടി: എൻ്റെ തിരിച്ച് വരവിൽ എൽഡിഎഫ് ആഘോഷിക്കേണ്ട, യുഡിഎഫ് നേട്ടമുണ്ടാക്കും. യുഡിഎഫിൻ്റെ സ്ഥിതി മെച്ചപ്പെടുന്നു. അതിന് വേണ്ടി പരിശ്രമിക്കുന്നു.
എന്താണ് യുഡിഎഫിൻ്റെ പ്രതീക്ഷ ? മുസ്ലിം ലീഗ് ഇത്തവണ എത്ര സീറ്റ് വരെ നേടും?
കുഞ്ഞാലിക്കുട്ടി: യുഡിഎഫിന് ഭൂരിപക്ഷം നേടും. കോഴിക്കോടും കണ്ണൂരും ഞങ്ങൾക്ക് കൂടുതൽ സീറ്റ് ലഭിക്കും. ലീഗ് 20,  21 സീറ്റ് വരെ നേടിയ ചരിത്രമുണ്ട്. ഇത്തവണ കുറയാൻ സാധ്യതയില്ല. യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. ഭരണത്തിൽ തിരിച്ച് വരും.
advertisement
PK KUNHALIKUTTY, KERALA ASSEMBLY ELECTION 2021, MUSLIM LEAGUE, UDF, VEGARA
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
EXCLUSIVE | 'വേങ്ങരയിലേക്കുള്ള തിരിച്ചുവരവ് വീട്ടിലേക്ക് വരുന്നതു പോലെ; പട്ടാമ്പി സീറ്റും ലഭിക്കേണ്ടതായിരുന്നു': പി.കെ കുഞ്ഞാലിക്കുട്ടി
Next Article
advertisement
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച  ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
  • അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു

  • ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് അക്രമത്തിലേക്ക് നയിച്ചത്

  • യുവതിയുടെ കുടുംബം ഇടപെട്ടിട്ടും ഭർത്താവിന്റെ പീഡനം തുടരുകയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു

View All
advertisement