'കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ..' വീണ്ടും ഫേസ്ബുക്കിൽ ഒളിയമ്പുമായി എൻ. പ്രശാന്ത്

Last Updated:

'കർഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ...' എന്ന തലക്കെട്ടിൽ പൊതുമേഖലാ സ്ഥാപനമായ കാംകോ (കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്) യുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ തുറന്ന വിമർശനത്തിന് പിന്നാലെ, പുതിയ ഒളിയമ്പുമായി കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. 'കർഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ...' എന്ന തലക്കെട്ടിൽ പൊതുമേഖലാ സ്ഥാപനമായ കാംകോ (കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്) യുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്.
‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! ’ -എന്നാണ് കുറിപ്പിലുള്ളത്.
അഡ‍ീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് നടത്തിവരുന്ന വിമർശനങ്ങളുടെ തുടര്‍ച്ചയാണ് ഈ കുറിപ്പെന്നാണ് കമന്റുകളില്‍ പലരും പറയുന്നത്.
ജയതിലകിനെതിരെ തുടർച്ചയായ മൂന്നു ദിവസമാണ് രൂക്ഷവിമർശനവുമായി പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ഇന്നലെ ആരോപിച്ചത്. സ്പൈസസ് ബോർഡ് ചെയർമാനായിരുന്ന ജയതിലകിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിബിഐ അഴിമതിവിരുദ്ധ ബ്യൂറോ ശുപാർശ സംബന്ധിച്ച പത്രവാർത്ത സഹിതമായിരുന്നു പ്രശാന്തിന്റെ വിമർശനം.
advertisement
അതേസമയം ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് സമൂഹമാധ്യമങ്ങളിലൂടെ മറ നീക്കിയതോടെ സർക്കാർ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. മതാടിസ്ഥാനത്തിൽ വാട്സാപ്പ്ഗ്രൂപ്പ് ഉണ്ടാക്കി തെളിവ് നശിപ്പിച്ച വ്യവസായ വാണിജ്യ ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി  ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. ഫോൺ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ വിശദീകരണം തള്ളുന്നതാണ് പൊലീസ് റിപ്പോർട്ടെന്നും ഉചിതമായ നടപടി വേണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. എന്നാൽ, പെരുമാറ്റ ചട്ടം ലംഘിച്ച എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കട്ടെ എന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. താക്കീത്, സ്ഥലമാറ്റം, സസ്പെൻഷൻ തുടങ്ങി എന്ത് നടപടിയാണ് ഉണ്ടാവുക എന്നാണ് ഇനി അറിയാനുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ..' വീണ്ടും ഫേസ്ബുക്കിൽ ഒളിയമ്പുമായി എൻ. പ്രശാന്ത്
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement