'സിൽവർ റെയിലിലെ 'അപ്പക്കച്ചവടം';  എം.വി. ഗോവിന്ദന്റേത് ബഡായി, പത്തു കുട്ട അപ്പം വിറ്റാലും മുതലാകില്ല': എൻ. ഷംസുദ്ദീൻ എംഎൽഎ

Last Updated:

ഒരു കുട്ടയല്ല പത്തു കുട്ട അപ്പം വിറ്റാലും മുതലാകില്ല- എൻ.ഷംസുദ്ദീൻ പറഞ്ഞു

തിരുവനന്തപുരം: സിൽവർ റെയിലിലെ അപ്പം വില്പന മുതലാവില്ലെന്ന് മുസ്ലീം ലീഗ് എംഎൽഎ എൻ ഷംസുദ്ദീൻ. പാലക്കാട് കൂറ്റനാടുനിന്ന് അപ്പം ഉണ്ടാക്കി സിൽവർ റെയിലിൽ കൊച്ചിയിൽ കൊണ്ടുപോയി വിൽക്കാം എന്നാണ് എം വി ഗോവിന്ദൻ പറയുന്നതെന്നും ഇത് മുതലാവില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.
”അപ്പ പാട്ടാണ് ഗോവിന്ദൻമാഷ് ഇപ്പോൾ പാടുന്നത്. അപ്പം കൊച്ചിയിൽ വിറ്റശേഷം കൂറ്റനാട് തിരികെ വന്ന് ഭക്ഷണം കഴിക്കാം എന്നാണ് പറയുന്നത്. കൂറ്റനാടുനിന്ന് കെ റെയിലിൽ കയറാൻ കഴിയില്ല. കെ റെയിലിന്റെ പട്ടികയിൽ പാലക്കാട് ഇല്ല. പാലക്കാട് ഒരു സ്റ്റേഷനും ഇല്ല. കൂറ്റനാടുനിന്ന് കെ റെയിലിൽ കയറണമെങ്കിൽ ഒന്നുകിൽ തിരൂരിലോ തൃശൂരിലോ പോകണം. ഇതിനായി ഒന്നരമണിക്കൂർ രണ്ടു മണിക്കൂർ യാത്ര ചെയ്യണം. ഒരു വശത്തേക്ക് 700 രൂപയാണ് കെ റെയിലിൽ ടിക്കറ്റ് ചാർജായി പറയുന്നത്. തിരികെവരാനും മറ്റു ചാർജുകളും ചേർത്ത് 2000രൂപയാകും. ഒരു കുട്ടയല്ല പത്തു കുട്ട അപ്പം വിറ്റാലും മുതലാകില്ല’- എൻ.ഷംസുദ്ദീൻ പറഞ്ഞു.
advertisement
എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ വമ്പിച്ച ബഡായിയാണെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് ഷംസുദ്ദീൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളെ പരിഹസിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിൽവർ റെയിലിലെ 'അപ്പക്കച്ചവടം';  എം.വി. ഗോവിന്ദന്റേത് ബഡായി, പത്തു കുട്ട അപ്പം വിറ്റാലും മുതലാകില്ല': എൻ. ഷംസുദ്ദീൻ എംഎൽഎ
Next Article
advertisement
'എങ്ങും പോയിട്ടില്ല; ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്': വേടൻ
'എങ്ങും പോയിട്ടില്ല; ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്': വേടൻ
  • വേടൻ എങ്ങും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ തന്നെയാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു.

  • പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് വേടന്റെ പ്രതികരണം.

  • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ വേടന് ജാമ്യം അനുവദിച്ചിരുന്നു.

View All
advertisement