advertisement

നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി മരിച്ച സംഭവം: കുറ്റാരോപിതരായ പൊലീസുകാരിൽ നിന്ന് മൊഴിയെടുക്കും

Last Updated:

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റന്ന കാര്യം ശരിവെക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ പൊലീസുകാരില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കും. ഇതിനായി അന്വേഷണ സംഘം ഇന്ന് നെടുങ്കണ്ടത്തെത്തും. ഇന്നലെ വൈകിട്ട് ക്രൈംബ്രാഞ്ച് തെടുപുഴ യൂണിറ്റ്, മരിച്ച രാജ്കുമാറിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റന്ന കാര്യം ശരിവെക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. സംഭവത്തില്‍ അന്വേഷണവിധേയമായി എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും നാല് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കുക.
സിസിടിവി ദൃശ്യങ്ങളും, സ്റ്റേഷന്‍ റെക്കോര്‍ഡുകളും സംഘം പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് രാജ്കുമാറിന്റെ സ്ഥാപനമായ ഹരിതാ ഫിനാൻസിലെത്തി തെളിവെടുപ്പ് നടത്തും. അതേസമയം നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാർക്കെതിരായ കൂട്ട നടപടി പ്രഖ്യാപനവും ഇന്നുണ്ടായേക്കും. നെടുങ്കണ്ടം സ്റ്റേഷനിലെ 40 പൊലീസുകാർക്ക് കൂടി സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. ഇതുവരെ 12 പൊലീസുക്കാർക്കെതിരെയാണ് നടപടിയെടുത്തത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി മരിച്ച സംഭവം: കുറ്റാരോപിതരായ പൊലീസുകാരിൽ നിന്ന് മൊഴിയെടുക്കും
Next Article
advertisement
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു
  • യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു

  • ഇറാൻ്റെ സൈനിക നേതൃത്വത്തിന് ഏറ്റ വലിയ തിരിച്ചടിയാണിത്, സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്

  • വ്യോമാക്രമണങ്ങൾ ടെഹ്‌റാനിലെ ജനവാസ മേഖലകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നടന്നതായി റിപ്പോർട്ട് ചെയ്തു

View All
advertisement