' ഇന്ത്യാ പാകിസ്ഥാൻ ഫുട്ബോൾ കളിയെപ്പറ്റി ചർച്ചയായിരുന്നു'; ഇഡി വിളിപ്പിച്ചതിന് പിവി അൻവർ എംഎല്‍എയുടെ ക്ഷോഭം

Last Updated:

ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അൻവറിനെ ഇഡി വിളിപ്പിച്ചത്

കൊച്ചി: ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു സംബന്ധിച്ച പ്രതികരണത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പിവി അൻവർ എംഎൽഎ. കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അൻവറിനെ ഇഡി വിളിപ്പിച്ചത്.
ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, “ഇന്ത്യ – പാകിസ്താൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ, പറയാൻ സൗകര്യമില്ല” എന്നായിരുന്നു മൈക്ക് തട്ടിയുള്ള  പ്രതികരണം.
മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം ആണ് പരാതി നൽകിയത്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ഇഡി ചോദ്യം ചെയ്തത്. ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 2012 ൽ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്.
advertisement
ആദ്യം പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' ഇന്ത്യാ പാകിസ്ഥാൻ ഫുട്ബോൾ കളിയെപ്പറ്റി ചർച്ചയായിരുന്നു'; ഇഡി വിളിപ്പിച്ചതിന് പിവി അൻവർ എംഎല്‍എയുടെ ക്ഷോഭം
Next Article
advertisement
ഒരേ ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ ഇരുവരുടെയും സുഹൃത്ത് മോഷ്ടിച്ചതെന്ന് സംശയം
ഒരേ ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ ഇരുവരുടെയും സുഹൃത്ത് മോഷ്ടിച്ചതെന്ന് സംശയം
  • * കരീലക്കുളങ്ങരയിലെ സ്കൂളിൽ വിദ്യാർഥികളുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി.

  • * പൊലീസ് കണ്ടെടുത്ത മൂന്ന് വെടിയുണ്ടകളും ഫൊറൻസിക് പരിശോധനയ്ക്കായി അയക്കും.

  • * വിദ്യാർഥികളുടെ സുഹൃത്ത് വിമുക്തഭടന്റെ പക്കൽനിന്ന് വെടിയുണ്ട മോഷ്ടിച്ചതായി സംശയം.

View All
advertisement