സ്ത്രീകളെ വലിച്ചുകീറണമെന്ന പരാമർശം; കൊല്ലം തുളസിക്ക് ജാമ്യമില്ല

Last Updated:
കൊല്ലം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കൊല്ലം തുളസിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.
ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. ഒക്ടോബർ 12ന് കൊല്ലത്ത് ശബരിമല സംരക്ഷണ റാലിയിൽ സംസാരിക്കവെ ആയിരുന്നു കൊല്ലം തുളസി ഇങ്ങനെ പറഞ്ഞത്. സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാർ ശുംഭൻമാർ ആണെന്നും കൊല്ലം തുളസി പറഞ്ഞു.
advertisement
 ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒരു ഭാഗം സുപ്രീംകോടതിക്കും അയയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവം വിവാദമായതിനെ തുടർന്ന് കൊല്ലം തുളസി മാപ്പ് പറഞ്ഞു. എന്നാൽ, കഴിഞ്ഞമാസം 23ന് കൊല്ലം തുളസി ഉൾപ്പെടെ അഞ്ചുപേർക്ക് എതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീകളെ വലിച്ചുകീറണമെന്ന പരാമർശം; കൊല്ലം തുളസിക്ക് ജാമ്യമില്ല
Next Article
advertisement
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി

  • തിരുവനന്തപുരത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മഞ്ജിമ പി രാജുവാണ് പിടിയിലായത്

  • കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതിനാലാണ് അറസ്റ്റ്

View All
advertisement