തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതയിൽ റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ചു; ഒരാൾ മരിച്ചു,യുവതിയടക്കം 2 പേരുടെ നില ഗുരുതരം

Last Updated:

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂർണമായി തകർന്നു

News18
News18
തിരുവനന്തപുരം: റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ച് ഒരാൾ മരിച്ചു. കാറിൽ ഉണ്ടായിരുന്ന യുവതിയടക്കം 2 പേരുടെ നില ഗുരുതരം. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കഴക്കൂട്ടം ദേശീയപാതയിലാണ് അപകടം. റേസിങിനിടെ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞതെന്നാണ് കരുതുന്നത്.
കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിൽ ടെക്നോ പാർക്കിനു സമീപമാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂർണമായി തകർന്നു. പോലീസ് എത്തിയാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ഷിബിനായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതയിൽ റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ചു; ഒരാൾ മരിച്ചു,യുവതിയടക്കം 2 പേരുടെ നില ഗുരുതരം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement