മാധ്യമനിയന്ത്രണത്തിൽ അടിയന്തരപ്രമേയമില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

Last Updated:
തിരുവനന്തപുരം: മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. മാധ്യമങ്ങളുടെ വായ് മൂടി കെട്ടുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്ന് പ്രതിപക്ഷ നേതാവ്. നിയന്ത്രണമല്ല കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി.
മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെ കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് കെ സി ജോസഫ് ആയിരുന്നു. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന മോദിക്കു പഠിക്കുകയാണ് മുഖ്യമന്ത്രിയെന്നും സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിലെ പ്രേരക ശക്തി മുഖ്യമന്ത്രിയാണ്. ബി ജെ പിയുടെ കേരള പതിപ്പായി സി പി എം മാറരുതെന്നും അദ്ദേഹം പറഞ്ഞു.
advertisement
സര്‍ക്കുലര്‍ പുറപ്പെടുവിച്ച ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവ് ലംഘിച്ച് മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയം വരേണ്ടി വന്നു മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കാണാനെന്ന് പ്രതിപക്ഷ കടക്കു പുറത്ത് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ഔദ്യോഗിക രൂപമാണ് സര്‍ക്കുലറെന്ന് എം കെ മുനീര്‍. മാധ്യമ നിയന്ത്രണമല്ല കൂടുതല്‍ സൗകര്യമൊരുക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജന്റെ മറുപടി. ആശങ്കകള്‍ ഉണ്ടെങ്കില്‍ യുക്തമായ ഭേഭഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാധ്യമനിയന്ത്രണത്തിൽ അടിയന്തരപ്രമേയമില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement