advertisement

മാധ്യമനിയന്ത്രണത്തിൽ അടിയന്തരപ്രമേയമില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

Last Updated:
തിരുവനന്തപുരം: മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. മാധ്യമങ്ങളുടെ വായ് മൂടി കെട്ടുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്ന് പ്രതിപക്ഷ നേതാവ്. നിയന്ത്രണമല്ല കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി.
മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെ കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് കെ സി ജോസഫ് ആയിരുന്നു. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന മോദിക്കു പഠിക്കുകയാണ് മുഖ്യമന്ത്രിയെന്നും സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിലെ പ്രേരക ശക്തി മുഖ്യമന്ത്രിയാണ്. ബി ജെ പിയുടെ കേരള പതിപ്പായി സി പി എം മാറരുതെന്നും അദ്ദേഹം പറഞ്ഞു.
advertisement
സര്‍ക്കുലര്‍ പുറപ്പെടുവിച്ച ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവ് ലംഘിച്ച് മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയം വരേണ്ടി വന്നു മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കാണാനെന്ന് പ്രതിപക്ഷ കടക്കു പുറത്ത് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ഔദ്യോഗിക രൂപമാണ് സര്‍ക്കുലറെന്ന് എം കെ മുനീര്‍. മാധ്യമ നിയന്ത്രണമല്ല കൂടുതല്‍ സൗകര്യമൊരുക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജന്റെ മറുപടി. ആശങ്കകള്‍ ഉണ്ടെങ്കില്‍ യുക്തമായ ഭേഭഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാധ്യമനിയന്ത്രണത്തിൽ അടിയന്തരപ്രമേയമില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
Next Article
advertisement
പാകിസ്ഥാനിൽ  മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
  • പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ മാൻഹോൾ മൂടി മോഷണം വ്യാപകമായി ചർച്ചയാകുന്നു

  • മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

  • മാൻഹോൾ കവറുകൾ ഇല്ലാതാകുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

View All
advertisement