advertisement

സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ചോദ്യോത്തരവേള പൂര്‍ത്തിയാകാതെ സഭ പിരിഞ്ഞു

Last Updated:

പ്രതിഷേധം നിയന്ത്രിക്കാനാകാതെ വന്നതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിഞ്ഞു.

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാനടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ മുദ്രാവാക്യം വിളിയും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്തെത്തി. ചോദ്യോത്തര വേള നിര്‍ത്തി അടിയന്തര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കീഴ്വഴക്കം അതല്ല എന്ന് സ്പീക്കര്‍ മറുപടി നല്‍കിയതോടെ പ്രതിഷേധം ശക്തമായി.
ഭരണുപക്ഷ എംഎല്‍എമാരും മന്ത്രിമാരും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്ന് പ്രതിപക്ഷ എംഎല്‍എമാരുമായി ബഹളം വെച്ചു. പ്രതിഷേധം നിയന്ത്രിക്കാനാകാതെ വന്നതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിഞ്ഞു. പിന്നാലെ പ്രതിപക്ഷം പ്രകടനമായി സഭയക്ക് പുറത്തേക്കിറങ്ങി.
'ഭരണഘടനയോട് കൂറ് പുലര്‍ത്താത്ത മന്ത്രി എങ്ങനെ സ്ഥാനത്ത് തുടരും, സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലഘനം' തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ പിരിഞ്ഞതിന് ശേഷം സഭാ കവാടത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവി കാണിച്ചില്ല.
advertisement
നിയമസഭാ വളപ്പിലെ അംബേദ്‍കർ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം എത്തി. ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശിൽപ്പിയുടെ ഫോട്ടോ ഉയർത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഞായറാഴ്ച നടത്തിയ പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയിരുന്നു.
advertisement
അതേസമയം, സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. മന്ത്രി സജി ചെറിയാന്റെ രാജിയിൽ കവിഞ്ഞ് ഒന്നുമില്ല. മന്ത്രി പറഞ്ഞത്, ആർഎസ്എസിന്റെ അഭിപ്രായമാണ്. ഇത്തരത്തിൽ പറയാൻ ആരാണ് സജി ചെറിയാന് ധൈര്യം നൽകിയതെന്നും വി.ഡി.സതീശൻ ചോദിച്ചു.
മന്ത്രി സജി ചെറിയാനെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരാനും പ്രതിപക്ഷം തീരുമാനിച്ചു. സംഭവത്തില്‍ സിപിഎം തീരുമാനം അറിഞ്ഞശേഷം ഗവർണറെ കാണുമെന്നും സഭാ ടിവിയുടെ നിലപാടിൽ സ്പീക്കറെയും നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും യുഡിഎഫ് നിയമസഭ കക്ഷി യോഗം തീരുമാനിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ചോദ്യോത്തരവേള പൂര്‍ത്തിയാകാതെ സഭ പിരിഞ്ഞു
Next Article
advertisement
വീട് പൂട്ടി താക്കോൽ വെക്കുന്നത് എവിടെ? സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ രഹസ്യക്യാമറ വച്ച് 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
'ആർടിഐ ഉദ്യോഗസ്ഥർ' ചമഞ്ഞ് ബ്ലാക്ക് മെയിലിംഗ്; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
  • ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച സംഘം പിടിയിൽ.

  • പ്രതികൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും, രണ്ട് ഉദ്യോഗസ്ഥർ ഇരയായതായും റിപ്പോർട്ട്.

  • പോലീസ് 6 സ്മാർട്ട്ഫോൺ, 8 മെമ്മറി കാർഡ്, 64 ജിബി പെൻഡ്രൈവ് ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു.

View All
advertisement