തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മറവിൽ അഴിമതി നടന്നെന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിപക്ഷം തകർക്കുന്നെന്ന സിപിഎമ്മിന്റെ ആരോപണത്തിനു മറുപടിയായാണ് ചെന്നിത്തലയുടെ വിശദീകരണം.
ഹൈ-ടെക് സ്കൂൾ പദ്ധതിയെ സ്വർണക്കടത്തിന് മറയാക്കി. സ്വർണക്കടത്തിൽ അറസ്റ്റിലായ റമീസ് അടക്കമുള്ള പ്രതികളുടെ മൊഴി കളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. പ ല സ്കൂളുകളിലും വിതരണം ചെയ്ത ഡിജിറ്റൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന പരാതി തനിക്ക് ലഭിക്കുന്നുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്നൽകിയ കത്തിനോട് സർക്കാർ പ്രതികരിച്ചിട്ടില്ല.
നേട്ടമായി അവകാശപ്പെടുന്ന പല പദ്ധതികളുടെയും മറവിൽ വൻ അഴിമതി നടന്നു. വൻകിട കമ്പനികളുടെ ഇ-വേസ്റ്റുകളാണ് സ്കൂളുകളിൽ വിതരണം ചെയ്തത്. പദ്ധതിയുടെ മറവിൽ ബിനാമി കമ്പനികളാണ് ഇടപാട് നടത്തിയത്.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ ) പ്രോജക്ട് ഡയറക്ടർ ഉപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ ഐ.ടി സെക്രട്ടറി എം. ശിവശങ്കർഇതിനെ മറികടന്നാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.