മുത്തലാഖ്; തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

Last Updated:
അബുദാബി: ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
മുത്തലാഖ് ചര്‍ച്ച ബഹിഷ്‌കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോഴാണ് ലീഗും തീരുമാനം മാറ്റിയതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്‌തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാര്‍ട്ടിപരമായ ചില ആവശ്യങ്ങള്‍ ഉള്ളതിനാലും വിദേശത്ത് പോകേണ്ടി വന്നതിനാലുമാണ് താന്‍
ഹാജരാകാത്തതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആദ്യം ബഹിഷ്‌ക്കരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിലര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ലീഗും നിലപാട് മാറ്റുകയായിരുന്നു.
advertisement
പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് താനും ഇ.ടി മുഹമ്മദ് ബഷീറും കൂടിയാലോചിച്ചാണ് തീരുമാനിച്ചത്. അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്ന അദ്ദേഹം പ്രതിഷേധ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പെട്ടന്ന് എടുത്ത തീരുമാനമായതിനാലാണ് തനിക്ക് ഹാജരാകാന്‍ സാധിക്കാതിരുന്നത്. എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രമാണ് ഉണ്ടായത്. പൂര്‍ണമായ വോട്ടെടുപ്പല്ല അവിടെ നടന്നത്. ചില തനിക്കെതിരെ വസ്തുതാ വിരുദ്ധമായി കുപ്രചരണം നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുത്തലാഖ്; തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി
Next Article
advertisement
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement