advertisement

ഓക്സിജന്‍ തീര്‍ന്നിട്ടും ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചില്ല; രോഗി മരിച്ചു

Last Updated:

അതേസമയം ബന്ധുക്കളുടെ ആരോപണം ആംബുലന്‍സിന്റെ ഡ്രൈവര്‍ ബിനോയ് തള്ളി

തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ അറുപത്തേഴുകാരന്‍ ഓക്സിജന്‍ കിട്ടാതെ ശ്വാസംമുട്ടി മരിച്ചതായി പരാതി. തിരുവല്ല സ്വദേശി രാജന്‍ ആണ് മരിച്ചത്. പനി ബാധിച്ച് രാത്രി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജനെ ശ്വാസതടസം കൂടിയതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലാണ് രാജനെ വണ്ടാനത്തേക്ക് കൊണ്ടുപോയത്.
കാഷ്വാല്‍റ്റിയില്‍ വച്ച് ഘടിപ്പിച്ച ഓക്സിജന്‍ സിലിണ്ടര്‍ ഇടയ്ക്കുവച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജന്റെ മകന്‍ ഗിരീഷ് പറഞ്ഞു. മൂന്നുകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ ശ്വാസതടസം വര്‍ധിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ഗിരീഷ് ആരോപിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും രാജന്‍ മരിച്ചു.
അതേസമയം ഈ ആരോപണം ആംബുലന്‍സിന്റെ ഡ്രൈവര്‍ ബിനോയ് തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണ് രാജന്റെ ബന്ധുക്കള്‍ ഉയര്‍ത്തുന്നതെന്നാണ് ബിനോയുടെ വാദം. ഒന്നരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയെ എത്തിച്ചുവെന്നും അര മണിക്കൂറിന് ശേഷമുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ബിനോയ് പറയുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓക്സിജന്‍ തീര്‍ന്നിട്ടും ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചില്ല; രോഗി മരിച്ചു
Next Article
advertisement
'മമത നയിച്ചില്ലെങ്കിൽ INDI മുന്നണി തകരും' രാഹുൽ ഗാന്ധിക്ക് മണിശങ്കർ അയ്യരുടെ ഉപദേശം
'മമത നയിച്ചില്ലെങ്കിൽ INDI മുന്നണി തകരും' രാഹുൽ ഗാന്ധിക്ക് മണിശങ്കർ അയ്യരുടെ ഉപദേശം
  • മമത ബാനർജിയെ സഖ്യത്തിന്റെ യഥാർത്ഥ നേതാവായി അംഗീകരിക്കണമെന്ന് മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു

  • മമത ഇല്ലെങ്കിൽ സഖ്യത്തിന്റെ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്ന് അയ്യർ, കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു

  • ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയ്യരുടെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു

View All
advertisement