'ജോസ് കെ മാണി ശ്രമിച്ചത് ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദു ചെയർമാനാകാതിരിക്കാൻ' പി സി ജോര്‍ജ്

Last Updated:

ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദുവായ ബിനുവിനെ ചെയർമാൻ ആക്കാനാകില്ലെന്ന് ജോസ് കെ മാണി പിണറായി വിജയന് മുമ്പിൽ നിലപാടെടുത്തതോടെയാണ് ബിനുവിന് അവസരം നഷ്ടമായതെന്ന് പി സി ജോർജ്

പി.സി. ജോർജ്
പി.സി. ജോർജ്
കോട്ടയം: മനസാക്ഷിക്ക് വിരുദ്ധമായതും യാതൊരു ധാർമികതയും ഇല്ലാത്ത തെരഞ്ഞെടുപ്പാണ് പാലായിൽ നടന്നതെന്ന് പി സി ജോർജ്. ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദുവായ ബിനുവിനെ ചെയർമാൻ ആക്കാനാകില്ലെന്ന് ജോസ് കെ മാണി പിണറായി വിജയന് മുമ്പിൽ നിലപാടെടുത്തതോടെയാണ് ബിനുവിന് അവസരം നഷ്ടമായതെന്നും പി സി ജോർജ് പാലായിൽ പറഞ്ഞു.
മതത്തിന്‍റെയും ജാതിയുടെയും പേരിൽ സ്ഥാനങ്ങൾ നഷ്ടമാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പി സി ജോർജ് പറഞ്ഞു. ഇത് നന്ദികേടാണെന്നും പ്രതിഷേധാർഹമാണെന്നും കമ്മ്യൂണിസ്റ്റിന് ചേർന്നതല്ലെന്നും പി സി ജോർജ് പറഞ്ഞു.
20 വർഷത്തോളമായി കൌൺസിലറായ ബിനു പുളിക്കക്കണ്ടം ചെയർമാൻ ആകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ബിനുവിനെയാണ് നിർദേശിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയും ബിനുവിന് അനുകൂലമായ നിലപാട് സ്വികരിച്ചു. എന്നാൽ ചെയർമാൻ തെരഞ്ഞെടുപ്പ് ദിവസമായ ഇന്നു രാവിലെയോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ആറേഴ് വർഷത്തെ മാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള ജോസ് കെ മാണിക്ക് ബിനുവിനെ പോലെ ഒരാൾ ഉന്നതസ്ഥാനത്തേക്ക് വരുന്നത് അംഗീകരിക്കാനാകാത്തതിന്‍റെ കുശുമ്പുണ്ടെന്നും പി സി ജോർജ് പറഞ്ഞു.
advertisement
കേരള കോൺഗ്രസിനെതിരെ ആര് മത്സരിച്ചാലും ജയിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പി സി ജോർജ് പരിഹസിച്ചു. പാർട്ടിയുടെ പഴയകാല നേതാക്കൾ വഴിയാധാരമാണ്. പാലായിലെ തീരുമാനം ആർക്കും അംഗീകരിക്കാനായിട്ടില്ല. ജോസ് കെ മാണിയുടെ അഹങ്കാരവും ധാർഷ്ട്യവും അവസാനിപ്പിക്കാൻ കേരള കോൺഗ്രസുകാർ തയ്യാറാകണമെന്നും പി സി ജോർജ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോസ് കെ മാണി ശ്രമിച്ചത് ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദു ചെയർമാനാകാതിരിക്കാൻ' പി സി ജോര്‍ജ്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement