advertisement

താനും ശ്രീധരന്‍പിള്ളയും ഒരേ ലൈനില്‍, 150 പിണറായി കൂടിയാലും ഒരു യുവതിയും കേറില്ലെന്നും പിസി ജോര്‍ജ്

Last Updated:
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റാമെന്നത് സര്‍ക്കാരിന്റെ മിഥ്യാ ധാരണയെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഈ കാര്യത്തില്‍ താനും ശ്രീധരന്‍പിള്ളയും ഒരേ ലൈനിലാണെന്നും 150 പിണറായി കൂടിയാലും ശബരിമലയില്‍ ഒരു യുവതിയും കേറില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിസി ജോര്‍ജ്.
'യുവതികളെകയറ്റുമെന്നുള്ള പിണറായി സഖാവിന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും മിഥ്യാ ധാരണ തിരുത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഞാനും ശ്രീധരന്‍പിള്ളയും ഒരുമിച്ചാണ് വന്നത്. ഞങ്ങള്‍ ഒരേ ലൈനില്‍ തന്നെയാണ് ഈ കാര്യത്തില്‍. പിണറായി അല്ല 150 പിണറായി കൂടിയാലും ശബരിമലയില്‍ ഒരു യുവതിയും കേറില്ല. യാതൊരു തര്‍ക്കവും വേണ്ട.' പിസി ജോര്‍ജ് പറഞ്ഞു
പ്രവേശനത്തിന് വിശ്വാസികള്‍ അനുവദിക്കുകയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 'നാട്ടില്‍ കലാപം ഉണ്ടാകണമെന്നാണ് പിണറായി ആഗ്രഹിക്കുന്നതെങ്കില്‍ ഈ പറഞ്ഞ പോലെ യാതൊരു വിശ്വാസമില്ലാത്ത കഴിഞ്ഞദിവസങ്ങളില്‍ പൊലീസ് വേഷമം കെട്ടിച്ച് കൊണ്ടുപോയതുപോലെയുള്ള കുറെയെണ്ണത്തിനെ കൊണ്ട് ചെല്ലാം. ആശുപത്രിയില്‍ കിടക്കുന്നത് കാണേണ്ടിവരും. അതുകൊണ്ട് യാതൊരു സംശയവും വേണ്ട ഈ നാടിനെ കലാപ ഭൂമിയാക്കാന്‍ പിണറായി ഇറങ്ങരുത്.' പിസി ജോര്‍ജ് പറഞ്ഞു.
advertisement
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന നിലപാടാണ് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചത്. യുവതികള്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക ദിവസം അനുവദിക്കുന്നത് പരിഗണനയിലാണെന്നും യോഗത്തില്‍ അറിയിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താനും ശ്രീധരന്‍പിള്ളയും ഒരേ ലൈനില്‍, 150 പിണറായി കൂടിയാലും ഒരു യുവതിയും കേറില്ലെന്നും പിസി ജോര്‍ജ്
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement