advertisement

അർബുദമില്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി; ഡോക്ടർമാർ അനാവശ്യ തിടുക്കം കാട്ടിയെന്ന് മുഖ്യമന്ത്രി

Last Updated:

വിശദ പരിശോധനയ്ക്ക് ശേഷം മാത്രമായിരുന്നു ചികിത്സിക്കേണ്ടിയിരുന്നത് എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

തിരുവനന്തപുരം: അർബുദം ഇല്ലാത്ത വീട്ടമ്മയ്ക്ക് കോട്ടയം മെഡിക്കൽ കോളജിൽ കീമോ നൽകിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.
ഡോക്ടർമാർ അനാവശ്യ തിടുക്കം കാട്ടിയെന്ന് പിണറായി വിമർശിച്ചു. വിശദ പരിശോധനയ്ക്ക് ശേഷം മാത്രമായിരുന്നു ചികിത്സിക്കേണ്ടിയിരുന്നത് എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. കോട്ടയം ജില്ലാ കളക്ടറിൽ നിന്നും വിശദമായ വിവരങ്ങൾ ശേഖരിച്ച് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വീട്ടമ്മയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയും അറിയിച്ചു. ആലപ്പുഴ കുടശ്ശനാട് സ്വദേശിനി രജനിക്കാണ് അർബുദമില്ലാതിരുന്നിട്ടും കോട്ടയം മെഡിക്കൽ കോളേജിൽ കീമോ തെറാപ്പി നൽകിയത്.
advertisement
ശരീരത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്നാണ് ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനി കഴിഞ്ഞ മാർച്ചിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. കോട്ടയത്തെ സ്വകാര്യ സ്കാൻ സെന്‍ററിലും ലാബിലുമായി പരിശോധന നടത്താൻ ഡോക്ടർ നിർദ്ദേശിച്ചു. പരിശോധനാഫലം വന്നപ്പോൾ യുവതിക്ക് കാൻസർ ആണെന്ന് കണ്ടെത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അർബുദമില്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി; ഡോക്ടർമാർ അനാവശ്യ തിടുക്കം കാട്ടിയെന്ന് മുഖ്യമന്ത്രി
Next Article
advertisement
'ആർഎസ്എസ് ആർക്കും എതിരല്ല; അധികാരത്തിലേക്ക് മോഹവുമില്ല': മോഹൻ ഭാഗവത്
'ആർഎസ്എസ് ആർക്കും എതിരല്ല; അധികാരത്തിലേക്ക് മോഹവുമില്ല': മോഹൻ ഭാഗവത്
  • ആർഎസ്എസ് ആരെയും എതിർക്കുന്നില്ലെന്നും അധികാരമോ പ്രശസ്തിയോ ആഗ്രഹിക്കുന്നില്ലെന്നും ഭാഗവത് പറഞ്ഞു

  • രാജ്യത്ത് നടക്കുന്ന നല്ല പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും ആർഎസ്എസ് മുൻഗണന നൽകുന്നു

  • RSS നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നില്ല, വളണ്ടിയർമാർ അർദ്ധസൈനികർ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

View All
advertisement