ആർത്തവ അയിത്തത്തിനെതിരേ കേരളം അണിചേരും; മുഖ്യമന്ത്രി പങ്കെടുക്കും

Last Updated:
കൊച്ചി : ആർത്തവ അയിത്തതിനെതിരെ അണിചേരാൻ മുഖ്യമന്ത്രിയും. ശബരിമല യുവതീ പ്രവേശന വിധിയുടെയും തുടർന്നു വന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ആർപ്പോ ആർത്തവം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ജനുവരി 12,13 തീയതികളിൽ എറണാകുളം മറൈൻഡ്രൈവിലെ ഹെലിപ്പാഡ് മൈതാനിയിലാണ് പരിപാടി. രണ്ടാം ദിനമാകും മുഖ്യമന്ത്രി പരിപാടിയിൽ പങ്കു ചേരുക.
ഇത് രണ്ടാം തവണയാണ് ആർപ്പോ ആർത്തവം പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 25 ന് നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയെയും ചലച്ചിത്ര രംഗത്തു നിന്നുള്ളവരെയും കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ പരിപാടി. മുഖ്യമന്ത്രിയെക്കൂടാതെ പുന്നല ശ്രീകുമാര്‍, പാ രഞ്ജിത്, ആനിരാജ, സി.കെ ജാനു, കൗസല്യ,ശക്തി, അനിത ദുബെ, കെ.ആര്‍ മീര, കെ. അജിത, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം, കോവന്‍ സംഘം, കാസ്റ്റ്‌ലെസ് കളക്ടീവ്, ഊരാളി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. 12 ന് വൈകുന്നേരത്തോടെ ആരംഭിക്കുന്ന റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമാവുക.
advertisement
ആർത്തവ അയിത്തത്തിനെതിരെ നിയമം പാസ്സാക്കണമെന്നാണ് പരിപാടിയിലൂടെ ആവശ്യപ്പെടുന്നത്. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് നടത്തുന്ന ആർത്തവ ശരീരം എന്ന ശാസ്ത്രപ്രദർശനവും പരിപാടിയോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ എഴുതിയ ആർത്തവ കുറിപ്പുകൾ പരിപാടിയുടെ ഭാഗമായി പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും പരിപാടിയുടെ സംഘാടകർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർത്തവ അയിത്തത്തിനെതിരേ കേരളം അണിചേരും; മുഖ്യമന്ത്രി പങ്കെടുക്കും
Next Article
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement