കോൺഗ്രസ് അല്ല, ഇപ്പോഴുള്ളത് MMCയെന്ന് പ്രധാനമന്ത്രി. MMC എന്നാൽ മുസ്ലിംലീഗ്-മാവോയിസ്റ്റ്-കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കയ്യിൽ വികസന പദ്ധതി പോലും ഇല്ല. കേരളത്തെ വർഗ്ഗീയതയുടെ പരീക്ഷണശാല ആക്കിയിരിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ വിശ്വാസത്തെ തകർക്കാർ ഒരവസരവും പാഴാക്കാത്തവരാണ് എൽഡിഎഫ് സര്‍ക്കാര്‍. ബിജെപി സർക്കാരുണ്ടായാൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കും. കുറ്റക്കാരെല്ലാം ജയിലിലാകും. ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി
സംസ്ഥാന സർക്കാർ പാവപ്പെട്ടവരുടെ ശത്രുവെന്ന് പ്രധാനമന്ത്രി. പി എം ആവാസ് രണ്ടാംഘട്ടം അടക്കം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
5 വർഷം നിങ്ങൾ ഇരുന്നോളൂ, ഇനി 5 വർഷം ഞങ്ങൾ ഇരിക്കാം.. പരസ്പരം ബുദ്ധിമുട്ടിക്കില്ല. കേരളത്തില്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണയെന്ന് പ്രധാനമന്ത്രി
കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും കൊടികളുടെ നിറത്തിലും ചിഹ്നത്തിലും മാത്രമാണ് മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചുവർഷം കഴിയുമ്പോൾ ഓരോ മുന്നണികൾ മാറിവരും. എന്തുമാറ്റമാണ് ഇവരുടെ ഭരണത്തിലുണ്ടായതെന്ന് പ്രധാനമന്ത്രി ചോദിച്ചു.
1987ന് മുൻപ് ഗുജറാത്തിൽ ബിജെപി തോൽവികൾ ഏറ്റുവാങ്ങുന്ന പാർട്ടിയായിരുന്നു. ആദ്യമായി 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിൽ നിന്നാണ് ബിജെപി ജയിച്ചു തുടങ്ങിയത്. ജനങ്ങൾ ആ ഭരണത്തെ വിലയിരുത്തി. പിന്നീട് തുടർച്ചയായി സേവിക്കാൻ അവസരം നൽകി. അതേപോലെ കേരളത്തിലും ഒരു പട്ടണത്തിൽ നിന്നും തുടങ്ങുകയാണ്. കേരളം ബിജെപിയെ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു- പ്രധാനമന്ത്രി
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയെ ഭരണത്തിലേറ്റിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ ഊർജം എല്ലാവരിലും കാണാനാകുന്നുവെന്നും കേരളവും മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത് അയ്യപ്പ വിഗ്രഹം നൽകിയാണ് സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും അയ്യപ്പ വിഗ്രഹം നൽകിയാണ് മോദിയെ സ്വീകരിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം ഇടയ്ക്ക് ‘എന്റെ സുഹൃത്തുക്കളെ’ എന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്.
ഇപ്പോൾ ഫ്ലാഗ് ഓഫ് ചെയ്ത തൃശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ വഴി തീർത്ഥാടനം കൂടുതൽ സുഗഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേരളത്തിലെ പതിനായിരക്കണക്കിന് പേർക്ക് പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡുകൾ ലഭ്യമായെന്ന് പ്രധാനമന്ത്രി. തിരുവനന്തപുരത്തെ മാത്രം അറുന്നൂറോളം വഴിയോരക്കച്ചവടക്കാർക്ക് കാർഡ് ലഭ്യമായെന്നും പ്രധാനമന്ത്രി. വഴിയോരക്കച്ചവടക്കാർക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതിയിൽ നൽകുന്ന ഈടില്ലാത്ത വായ്പയ്ക്കൊപ്പമാണെന്ന് ക്രെഡിറ്റ് കാര്‍ഡും നല്‍കുന്നത്.
വിമാനത്താവളത്തിൽ ഇറങ്ങിയ നരേന്ദ്ര മോദി ഓവർ ബ്രിഡ്ജ് മുതൽ പുത്തരിക്കണ്ടം മൈതാനം വരെ റോഡ് ഷോയായാണ് എത്തിയത്. റോഡിന് ഇരുവശവും ജനങ്ങളും ബിജെപി പ്രവർത്തകരും തിങ്ങിനിറഞ്ഞു. ചെണ്ടമേളവും കാവടിയും അടക്കം നിറഞ്ഞ വർണാഭമായിരുന്നു റോഡ് ഷോ. പ്രധാനമന്ത്രി മോദി വാഹനത്തിന്റെ ഡോറ് തുറന്ന് പുറത്ത് നിന്ന് എല്ലാവരെയും അഭിവാദ്യം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഇനി ഓവർ ബ്രിഡ്ജിൽ നിന്ന് റോഡ് ഷോ ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ 4 ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിക്കും.
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി–എൻഡിഎ പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ഉറ്റുനോക്കുന്നു. അടുത്തിടെ നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ഞങ്ങളെ അനുഗ്രഹിച്ച് ഈ നഗരം ചരിത്രം കുറിച്ചു. എൽഡിഎഫ്–യുഡിഎഫ് തമ്മിലുള്ള ഫിക്സഡ് മാച്ചിൽ നിന്ന് പുറത്തുവരാൻ കേരളം ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്.
”ഇന്ന് തിരുവനന്തപുരം നഗരത്തിലെ എന്റെ സഹോദരീ സഹോദരൻമാരുടെ ഒപ്പമായിരിക്കാൻ ഞാൻ ഉറ്റു നോക്കുന്നു. ഈ മഹത്തായ നഗരത്തിൽ നിന്ന് നിരവധി വികസന പദ്ധതികൾക്ക് ഇന്ന് സമാരംഭം കുറിക്കും. അതിൽ ഉൾപ്പെടുന്നവ:
പി.എം. സ്വനിധി ക്രെഡിറ്റ് കാർഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പി.എം. സ്വനിധി വായ്പകളുടെ വിതരണവും.
കേരളത്തിന്റെ ഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത്തിനു മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്.
തിരുവനന്തപുരത്തെ CSIR–NIIST ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനം.”
1. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
2. മുഖ്യമന്ത്രി പിണറായി വിജയൻ
3. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ
4. മന്ത്രി എം ബി രാജേഷ്
5. ഡോ. ശശി തരൂർ, എം പി
6. തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്
7. സതീഷ് കുമാർ, ചെയർമാൻ ആൻഡ് സി.ഇ.ഒ, റെയിൽവേ ബോർഡ്
8. ഡോ. എൻ. കലൈസെൽവി, സെക്രട്ടറി, ഡി.എസ്.ഐ.ആർ (DS&IR), ഭാരത സർക്കാർ
9. ആർ എൻ സിംഗ്, ജനറൽ മാനേജർ, ദക്ഷിണ റെയിൽവേ
10. രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
11. അപ്പുക്കുട്ടൻ നായർ ബി., സംസ്ഥാന കമ്മിറ്റി അംഗം
12. ദീപ, ജില്ലാ സെക്രട്ടറി, തിരുവനന്തപുരം നോർത്ത്
13. ബിനു ചെമ്പകശ്ശേരി, ജില്ലാ പ്രസിഡന്റ്, ഒ.ബി.സി മോർച്ച
14. സൂര്യ കൃഷ്ണൻ യു.എസ്., ജില്ലാ പ്രസിഡന്റ്, യുവമോർച്ച
15. ഗോപകുമാർ എസ്.പി., മേഖല വൈസ് പ്രസിഡന്റ്
1. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
2. മുഖ്യമന്ത്രി പിണറായി വിജയൻ
3. എയർ മാർഷൽ മനീഷ് ഖന്ന, എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, സതേൺ എയർ കമാൻഡ്
4. എച്ച്. വെങ്കിടേഷ്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം)
5. കെ. ബിജു, സെക്രട്ടറി, പൊതുഭരണ വകുപ്പ്
6. അനു കുമാരി, ജില്ലാ കളക്ടർ, തിരുവനന്തപുരം
7. കെ. കാർത്തിക്, സിറ്റി പോലീസ് കമ്മീഷണർ, തിരുവനന്തപുരം
8. രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
9. അലോക് വാസുദേവ്, ബി.ഡി.ജെ.എസ് കോർഡിനേറ്റർ, ഡൽഹി
10. അഡ്വ. സുനിൽ കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ഡി.ജെ.എസ്
11. നടരാജ പിള്ള ആർ., സംസ്ഥാന കമ്മിറ്റി അംഗം
12. ഗിരീഷ് നെയ്യാർ, സംസ്ഥാന കൗൺസിൽ അംഗം
13. കാർത്തികേയൻ എസ്., സംസ്ഥാന കൗൺസിൽ അംഗം
14. സ്റ്റെഫിൻ എസ്.എൻ., ജില്ലാ സെക്രട്ടറി
15. കാർത്തികേയൻ നായർ എസ്., ജില്ലാ സെക്രട്ടറി
16. രാകേഷ് എ.ആർ., ജില്ലാ സെക്രട്ടറി
17. സുനിത ആർ., ജില്ലാ സെക്രട്ടറി
18. വിനുകുമാർ എം., ജില്ലാ സെക്രട്ടറി
19. സുധീഷ് എസ്., ജില്ലാ സെക്രട്ടറി
20. പ്രവീൺ കുമാർ പി., മണ്ഡലം പ്രസിഡന്റ്
21. ശ്രീലാൽ ആർ., മണ്ഡലം പ്രസിഡന്റ്
22. രാജീവ് വി., മണ്ഡലം പ്രസിഡന്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തിരുവനന്തപുരം മേയർ വിമാനത്താവളത്തിൽ എത്തില്ല. സ്വീകരിക്കുന്നവരുടെ പട്ടികയിൽ മേയർ വി വി രാജേഷ് ഉൾപ്പെട്ടില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത സൈനിക-പോലീസ് ഉദ്യോഗസ്ഥർ, എൻഡിഎ-ബിജെപി നേതാക്കൾ എന്നിവരടങ്ങുന്ന 22 അംഗ പട്ടികയാണ് നിലവിൽ പുറത്തു വന്നിട്ടുള്ളത്. സാധാരണയായി വിവിഐപികൾ എത്തുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം മേയർ സ്വീകരണത്തിന് എത്താറുള്ളതാണ്. തുടർന്ന് വായിക്കാം
തിരുവനന്തപുരം കോർപറേഷൻ ബിജെപി സ്വന്തമാക്കിയ ശേഷം ആദ്യമായി നഗരത്തിലെത്തുന്ന പ്രധാനമന്ത്രി നഗരവാസികൾക്കായി സര്‍പ്രൈസ് പ്രഖ്യാപനങ്ങൾ നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ചത്തെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷയാണ് നഗരം പുലർത്തുന്നത്. വർഷങ്ങളായി നടപ്പാകാതെകിടക്കുന്ന പദ്ധതികൾക്കു പരിഹാരമാവുമെന്നു പ്രതീക്ഷിക്കുന്നതിനൊപ്പം അടുത്ത വികസനക്കുതിപ്പിനുള്ള നാന്ദികുറിക്കലാവും ഈ സന്ദർശനമെന്നും പൊതുവേ കരുതുന്നുണ്ട്.
പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും ലൈഫ് സയൻസസ് പാർക്കിലെ ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടാനും ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം ചെയ്യാനുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കം കുറിക്കാനാണ് ബിജെപിയുടെ പദ്ധതി. 3 പരിപാടികളും നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയാക്കി മാറ്റും. കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഈസമയത്ത് ശംഖുംമുഖം ആഭ്യന്തര വിമാനത്താവളം-ശംഖുംമുഖം -ഓൾസെയ്ന്റ്സ്-ചാക്ക പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി-ആശാൻ സ്‌ക്വയർ- രക്തസാക്ഷിമണ്ഡപം-വിജെടി മെയിൻഗേറ്റ്-സ്റ്റാച്യു-പുളിമൂട്- ആയുർവേദ കോളേജ്-ഓവർബ്രിഡ്ജ്- മേലേപഴവങ്ങാടി-പവർഹൗസ് ജംഗ്ഷൻ-ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
10 മണിമുതൽ 11വരെയും ഉച്ചയ്ക്ക് 12മുതൽ ഒരു മണിവരെയും ഗതാഗതം വഴിതിരിച്ചുവിടും. കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നാണ് സർവീസ് നടത്തുന്നത്. നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാവൂ. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 0471-2558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.



