തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

Last Updated:

പുലർച്ചെയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

എ എസ് ഐ ഷിബുമോൻ
എ എസ് ഐ ഷിബുമോൻ
തിരുവനന്തരം: അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശിയായ എ എസ് ഐ ഷിബുമോൻ (49) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് പുലർച്ചെയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബത്തിനോടൊപ്പമാണ് ഷിബുമോൻ താമസിച്ചു വന്നിരുന്നത്. പുതിയ വീടിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാൽ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Summary: A police officer attached to the Anjuthengu police station was found dead by suicide. The deceased has been identified as ASI Shibumon (49), a native of Hariharapuram, Elakamon in Varkala. He had been serving at the Anjuthengu police station for the past two years. Shibumon was found hanging in his bedroom at his residence early this morning.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ
Next Article
advertisement
'താമര എന്താ പൂവല്ലേ?' സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, താമരയെ ഒഴിാക്കിയതിൽ യുവമോർച്ചാ പ്രതിഷേധം
'താമര എന്താ പൂവല്ലേ?' സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, താമരയെ ഒഴിാക്കിയതിൽ യുവമോർച്ചാ പ്രതിഷേധം
  • സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേരുകൾ നൽകിയതിൽ താമര ഒഴിവാക്കിയതിൽ യുവമോർച്ച പ്രതിഷേധം.

  • താമര ദേശീയ പുഷ്പവും രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നവുമാണെന്ന കാരണം ചൂണ്ടിക്കാട്ടി മന്ത്രി വിശദീകരണം നൽകി.

  • 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ 25 വേദികളിലായി 249 മത്സരയിനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കും.

View All
advertisement