തിരുവനന്തപുരം: ജൂൺ 7 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ബസ്സുടമ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.
വിദ്യാർഥികളുടെ ബസ് ചാർജ് അഞ്ചു രൂപയെങ്കിലും ആക്കണം. വിദ്യാർത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏർപ്പെടുത്തണമെന്നും നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ അതേപടി നിലനിർത്തണമെന്നും സമര സമിതി ആവശ്യപ്പെട്ടു.
Also Read- പൊതുവിദ്യാലയങ്ങൾ മുഖം മിനുക്കുന്നു; പുതിയതായി 97 കെട്ടിടങ്ങളും മൂന്ന് റ്റിങ്കറിങ് ലാബുകളും
140 കിലോമീറ്റർ കൂടുതൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള ഉത്തരവുകൾ പിൻവലിക്കണം, ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണം, തുടങ്ങിയവയവാണ് പ്രധാന ആവശ്യങ്ങൾ.
പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കേയാണ് വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.