KSRTC വനിതാ കണ്ടക്ടര്‍ യാത്രക്കാരെ അപമാനിച്ചു; ഡ്രൈവര്‍ തല്ലാൻ ശ്രമിച്ചു: യാത്രക്കാരന്റെ പരാതിയിൽ അന്വേഷണം

Last Updated:

ബസില്‍ യാത്രക്കാരോടു വനിതാ കണ്ടക്ടര്‍ അതിരുവിട്ടു തര്‍ക്കിച്ചപ്പോള്‍ ശബ്ദരേഖ ഫോണില്‍ റെക്കോര്‍‍‍ഡ് ചെയ്തു. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടു പ്രകോപനമുണ്ടാക്കിയെന്നു ഷിബുവിന്റെ പരാതിയിൽ പറയുന്നു.

കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാർ മോശമായി പെരുമാറിയെന്ന് യാത്രക്കാരന്റെ പരാതി. വനിതാ കണ്ടക്ടര്‍ മോശമായി സംസാരിക്കുകയും ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ച് കൊല്ലം പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാം ആണ് പുനലൂര്‍ ഡിവൈഎസ്പിക്കും കെഎസ്ആര്‍‌ടിസി എംഡിക്കും പരാതി നൽകിയത്. കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് തെങ്കാശിക്ക് പോയ ബസില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ബസില്‍ യാത്രക്കാരോടു വനിതാ കണ്ടക്ടര്‍ അതിരുവിട്ടു തര്‍ക്കിച്ചപ്പോള്‍ ശബ്ദരേഖ ഫോണില്‍ റെക്കോര്‍‍‍ഡ് ചെയ്തു. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടു പ്രകോപനമുണ്ടാക്കിയെന്നു ഷിബുവിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.
യാത്ര തുടങ്ങിയതുമുതൽ വനിതാ കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറുന്നുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കർഷകത്തൊഴിലാളികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇതിനിടെ യാത്രക്കാരന്റെ കൈ തട്ടി ബെല്ല് അടിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്ന് 'ആരാണ് ബെല്ല് അടിച്ചത് എന്ന് അറിഞ്ഞിട്ടേ ബസ് മുമ്പോട്ട് പോകൂ' എന്ന് ആക്രോശിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
advertisement
ബസ് മുന്നോട്ട് പോകവെ വീണ്ടും പലതരത്തിലുള്ള പ്രശ്നങ്ങൾ യാത്രക്കാരുമായി ഉണ്ടായി. ഇത് ഷിബു ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് തർക്കമുണ്ടായത്. പിന്നീട് തെന്മല പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. തർക്കത്തിന്റെ ശബ്ദരേഖ പരാതിക്കാരൻ കെഎസ്ആർടിസി ഡിടിഒയ്ക്ക് അയച്ചു. തുടർന്ന് ഡ്രൈവറേയും കണ്ടക്ടറേയും വിളിച്ചുവരുത്തി കാര്യത്തിന്റെ ​ഗൗരവം പറഞ്ഞ് മനസ്സിലാക്കി ഇരുവരിൽ നിന്ന് വിശദീകരണം എഴുതിവാങ്ങി. ഈ റിപ്പോർട്ട് കെഎസ്ആർടിസി വിജലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് ഡിടിഒ അറിയിച്ചു.
മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവം; നാല് KSRTC ജീവനക്കാരെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുമ്പിൽ വെച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിൽ നടപടിയെടുത്ത് മന്ത്രി ആന്റണി രാജു. സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി മന്ത്രി അറിയിച്ചു. കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് മകളുടെ മുൻപിൽ വെച്ച് പിതാവിനെ ജീവനക്കാർ മർദിച്ചത്. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
advertisement
മകളുടെ മുൻപിൽ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ അഞ്ച് പേരെ പ്രതി ചേർത്ത് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു. IPC 143,147,149 തുടങ്ങിയ വകുപ്പുകൾ ചുമത്തി അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ആമച്ചല്‍ സ്വദേശി പ്രേമനെയാണ്ജീവനക്കാര്‍ മര്‍ദിച്ചത്. കോളേജ് വിദ്യാർത്ഥിനിയായ മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായാണ് പ്രേമൻ ഡിപ്പോയിൽ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC വനിതാ കണ്ടക്ടര്‍ യാത്രക്കാരെ അപമാനിച്ചു; ഡ്രൈവര്‍ തല്ലാൻ ശ്രമിച്ചു: യാത്രക്കാരന്റെ പരാതിയിൽ അന്വേഷണം
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement