advertisement

RAIN LIVE: ദുരിതം വിതച്ച് മഴയും ഉരുള്‍പൊട്ടലും; സംസ്ഥാനത്ത് 46 മരണം

Last Updated:

KERALA RAIN LIVE UPDATE: മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.0471-251 7500, 0471-232 2056

KERALA RAIN LIVE UPDATE: സംസ്ഥാനത്ത് കനത്ത മഴയും ഉരുള്‍പൊട്ടലും തുടരുന്നതിനിടെ സംസ്ഥാനത്ത് മരണ സംഖ്യ 46 ആയി ഉയര്‍ന്ന്. ഇന്ന് മൂന്നു പേരാണ് മരിച്ചിരിക്കുന്നത്. കോഴിക്കോട് മടവൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാളും പയ്യന്നൂര്‍ മുത്തത്തിയില്‍ മറ്റൊരാളുമാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മേപ്പാടിയിലെ മരണസംഖ്യ പത്തായി ഉയര്‍ന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.
അതിതീവ്ര മഴയുടെ മുന്നറിയിപ്പാണ് എട്ടു ജില്ലകളിലും നിലനില്‍ക്കുന്നത്. തെക്കന്‍ കേരളത്തിലും മഴ ശക്തിപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 929 ക്യാംപുകളിലായി 93088 പേരാണ് കഴിയുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അവധിയില്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തമാക്കിയിരുന്നു.
നിലമ്പൂരിലെ ഭൂദാനത്ത് ഉരുള്‍ പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലില്‍ 18 വീടുകള്‍ മണ്ണിനടിയിലായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
advertisement
തത്സമയ വിവരങ്ങൾ...
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
RAIN LIVE: ദുരിതം വിതച്ച് മഴയും ഉരുള്‍പൊട്ടലും; സംസ്ഥാനത്ത് 46 മരണം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement