advertisement

ഹെൽമറ്റ് മാറ്റിയ ഉടനെ പൊലീസുകാരൻ മുഖത്തടിച്ചെന്ന് ദൃക്സാക്ഷി; മരണം സ്റ്റേഷനിലെ ക്രൂരമായ മര്‍ദനം കാരണമെന്ന് കുടുംബം

Last Updated:

'കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിയാൽ' എന്ന് ചോദിച്ചായിരുന്നു മര്‍ദനം.

മനോഹരൻ
മനോഹരൻ
കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറയിൽ കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് മരിച്ചത്. മനോഹരൻ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരന്നു.
മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കോടിച്ച് വന്ന മനോഹരനെ കൈകാണിച്ചിട്ട് നിർത്താതെ പോയതിനാണ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മനോഹരന്റ് മുഖത്തടിച്ചതായി നാട്ടുകാർ പറയുന്നു. ‘കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിയാൽ’ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. തുടർന്ന് വണ്ടിയിൽ കയറ്റി ഹില്‍പാലസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ സ്റ്റേഷനിലെത്തി അധികം കഴിയും മുന്‍പേ മനോഹരൻ കുഴഞ്ഞുവീണുവെന്നാണ് പൊലീസ് ഭാക്ഷ്യം.
advertisement
സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്. മനോഹരന്റെ മരണത്തിനിടയാക്കിയ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹെൽമറ്റ് മാറ്റിയ ഉടനെ പൊലീസുകാരൻ മുഖത്തടിച്ചെന്ന് ദൃക്സാക്ഷി; മരണം സ്റ്റേഷനിലെ ക്രൂരമായ മര്‍ദനം കാരണമെന്ന് കുടുംബം
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement